കുമ്മനം രാജശേഖരൻ മിസോറം ഗവർണറായ സാഹചര്യത്തിൽ ബി. ജെ. പി സംസ്ഥാന അധ്യക്ഷനായി യുവമോർച്ച മുൻ സംസ്ഥാന അധ്യക്ഷനും ബി. ജെ. പി ജനറൽ സെക്രട്ടറിയുമായ കെ. സുരേന്ദ്രൻ നിയമിതനാകുമെന്ന് സൂചന. മറ്റൊരു ജനറൽ സെക്രട്ടറി എം. ടി രമേശിന്റെ പേര് പരിഗണനിയിലുണ്ടെങ്കിലും സുരേന്ദ്രന് തന്നെ നറുക്ക് വീഴാനാണ് സാധ്യത.
ഇക്കഴിഞ്ഞ കർണാടക തിരഞ്ഞെടുപ്പിൽ കെ. സുരേന്ദ്രന് ചുമതലയുണ്ടായിരുന്ന മംഗലാപുരം മേഖലകിൽ ബി. ജെ. പി മികച്ച പ്രകടനമാണ് കാഴ്ച വച്ചത്. ഇത് അമിത് ഷായുടേതടക്കം പ്രശംസകൾ സുരേന്ദ്രന് നേടി കൊടുത്തു. പാർട്ടിക്ക് ഊർജസ്വലതയുള്ള പുതിയ നേതൃത്വം എന്ന ആശയമാണ് ദേശീയ നേതൃത്വം മുന്നോട്ടു വയ്ക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക