ശൈശവവിവാഹത്തിൽ നിന്നും ചൈൽഡ്ലൈൻ പ്രവർത്തകർ രക്ഷപ്പെടുത്തിയ ആദിവാസി പെൺകുട്ടിയെ വിവാഹം നിശ്ചയിച്ചിരുന്ന ആളിന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ബൈസൺവാലിയിലുള്ള 15-കാരിയെയാണ് വട്ടവട സ്വാമിയാർ അളകുടിയിലെ ചന്ദ്രന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഫെബ്രുവരി 9 നാണ് പെൺകുട്ടിയുടെയും ചന്ദ്രന്റെയും വിവാഹം നടത്താൻ തീരുമാനിച്ചിരുന്നത്. ഇത് ചൈൽഡ് ലൈൻ പ്രവർത്തകരറിഞ്ഞു തടഞ്ഞിരുന്നു. പെൺകുട്ടിക്ക് പ്രായപൂർത്തിയായതിനു ശേഷം മാത്രമേ വിവാഹം നടത്തുകയുള്ളൂ എന്ന് വീട്ടുകാരിൽ നിന്നും എഴുതി വാങ്ങുകയും ചെയ്തിരുന്നു. എന്നാൽ ഒരാഴ്ചയ്ക്ക് മുൻപ് പെൺകുട്ടി ചന്ദ്രന്റെ വീട്ടിലെത്തിയിരുന്നു. ഇതെന്താ തുടർന്ന് ചന്ദ്രൻ അടിമാലിയിലുള്ള സഹോദരിയുടെ വീട്ടിലേക്ക് താമസം മാറ്റുകയും ചെയ്തതായി പോലീസ് പറയുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് ചന്ദ്രന്റെ മുറിയിൽ പെൺകുട്ടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
മൂന്നാർ ഡിവൈ.എസ്.പി. പയസ് ജോർജ്, ദേവികുളം തഹസിൽദാർ പി.കെ.ഷാജി, എസ്.ഐ. കെ.ദീലീപ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ മേൽനടപടി സ്വീകരിച്ചു. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പെൺകുട്ടി ചന്ദ്രന്റെ വീട്ടിൽ എത്തിയ വിവരം പോലീസ് സ്റ്റേഷനിലോ ചൈൽഡ് ലൈനിലോ ആശാ പ്രവർത്തകരോ എസ്.ടി. പ്രൊമോട്ടർമാരോ അറിയിച്ചിരുന്നില്ല. ഇവർക്കെതിരേ കേസെടുക്കുമെന്ന് ദേവികുളം എസ്.ഐ. പറഞ്ഞു.
നിപ്പ വൈറസ്; കേരളത്തില്‍ നിന്നുള്ള പഴം, പച്ചക്കറികള്‍ക്ക് സൗദിയില്‍ വിലക്ക്
പ്രതികരിക്കാൻ ഇവിടെ എഴുതുക