രാജ്യത്തിന്റെ അഭിമാനമായ താമഹലിനെതിരെ സംഘപരിവാർ ആക്രമണം. ബസായി ഘട്ടിലെ 400 വർഷം പഴക്കമുള്ള ക്ഷേത്രത്തിലേക്കുള്ള വഴി തടസ്സപ്പെടുത്തുന്നു എന്നാരോപിച്ചാണ് താജ് മഹലിന്റെ പടിഞ്ഞാറേ ഗേറ്റ് വിശ്വ ഹിന്ദു പരിഷത്ത് പ്രവർത്തകർ തകർത്തത്. ചുറ്റികകളും കമ്പിപ്പാരകളുമായി വന്നായിരുന്നു വി എച് പി പ്രവർത്തകരുടെ അഴിഞ്ഞാട്ടം.
സംഭവത്തെ ന്യായീകരിച്ചു വി എച് പി രംഗത്തെത്തിയിട്ടുണ്ട്. താജ് മഹൽ പണ്ട് ക്ഷേത്രമായിരുന്നുവെന്നും അതിന് റാം മഹൽ എന്നോ കൃഷ്ണ മഹൽ എന്നോ peru നൽകണമെന്ന് ബി ജെ പി എം.എൽ.എ സുരേന്ദ്ര സിങ് നേരത്തെ രംഗത്തെത്തിയിയുന്നു.
സംഭവത്തിൽ ആർക്കിയോളോജിക്കൽ സർവ്വേ ഓഫ് ഇന്ത്യ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. 30 പേർക്കെതിരെ പോലീസ് കേസെടുത്തു. ഹാമറുകളും ഇരുമ്പ് ദണ്ഡുകളും ഉപയോഗിച്ച് ഗേറ്റ് ആക്രമിക്കുന്ന രംഗങ്ങളും പുറത്തുവന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക