പടിഞ്ഞാറൻ ജപ്പാനിലെ ഒസാക്കിയിലുണ്ടായ ഭൂചലനത്തിൽ ഒമ്പതുവയസുകാരിയടക്കം മൂന്ന് പേർ മരിച്ചു. നൂറോളം പേർക്ക് പരിക്കേറ്റു. മരണസംഖ്യ ഇനിയുമുയരാൻ സാധ്യതയുണ്ട്. പ്രാദേശികസമയം 7.58 നായിരുന്നു റിക്റ്റർ സ്കെയിലിൽ 6.1 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്.
നിരവധി കെട്ടിടങ്ങൾക്ക് കേടുപാടുകള്‍ സംഭവിക്കുകയും വൈദ്യുത ബന്ധം നഷ്ടമാവുകയും ചെയ്തു. ഒസാക്കിയിൽ നിന്ന് ടോക്കിയോവിലേക്കുള്ള വിവിധ ട്രെയിനുകളും റദ്ദാക്കി. കുടിവെള്ള പൈപ്പുകൾ പൊട്ടിയതോടെ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവരുടെ കാര്യവും ദയനീയമാണ്.
1923 ന് ശേഷം ജപ്പാനിലുണ്ടാകുന്ന ഏറ്റവും ശക്തമായ ഭൂചലനമാണിത്. സ്കൂളിന്റെ ചുമര് ഇടിഞ്ഞു വീണാണ് വിദ്യാർഥിനി മരിച്ചത്.
കായംകുളത്ത് കെഎസ്ആര്‍ടിസി സൂപ്പര്‍ ഡീലക്സ് ബസ്സും ലോറിയും കൂട്ടിയിടിച്ച് അപകടം
പ്രതികരിക്കാൻ ഇവിടെ എഴുതുക