കോഴിക്കോട്: താമരശ്ശേരി ചുരം വഴിയുള്ള ഗതാഗതം ഞായറാഴ്ചയോടെ പുനസ്ഥാപിക്കുമെന്ന് മന്ത്രി ടി പി രാമകൃഷ്ണന് അറിയിച്ചു. പൊതുമരാമത്ത് മന്ത്രി 2 ദിവസത്തിനകം സ്ഥലം സന്ദര്‍ശിക്കുമെന്നും ടി പി രാമകൃഷ്ണന് വ്യക്തമാക്കി.
താല്‍ക്കാലികമായി നിര്‍മ്മിച്ച റോഡും മണ്ണിടിച്ചില്‍ സ്ഥലവും മന്ത്രിമാര്‍ സന്ദര്‍ശിച്ചു. കോഴിക്കോട് കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തിന് ശേഷമാണ് ഗതാഗത മന്ത്രി എ കെ ശശീന്ദ്രനും തൊഴില്‍ മന്ത്രി ടി പി രാമകൃഷ്ണനും ചുരം റോഡില്‍ എത്തിയത്. പൊതുമരാമത്ത്, വനം, പോലീസ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. ഇതുവഴിയുള്ള ഗതാഗതം വേഗത്തിലാക്കാനുള്ള ശ്രമങ്ങള്‍ക്ക് സര്‍ക്കാര്‍ മുന്തിയ പരിഗണന നല്‍കുന്നതായി മന്ത്രിമാര്‍ അറിയിച്ചു.
കാസര്‍ഗോഡ് സ്റ്റോപ്പില്ല; അന്ത്യോദയ എക്സ്പ്രസ്സ് മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ തടഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക