ന്യൂഡല്‍ഹി: പാസ്പോര്‍ട്ട് ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ലളിതമാക്കി കേന്ദ്ര സര്‍ക്കാര്‍. ഇതിനായി പുതിയ പാസ്പോര്‍ട്ടിന് അപേക്ഷിക്കുന്നതിനായി പാസ്പോര്‍ട്ട് സേവാ മൊബൈല്‍ ആപ്ലിക്കേഷന്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി. ഇതോടെ രാജ്യത്ത് എവിടെനിന്നും പാസ്പോര്‍ട്ട് സേവാ ആപ്പ് വഴി അപേക്ഷിക്കാവുന്നതാണ്.
ആപ്പിലൂടെ നല്കുന്ന വിലാസത്തിലായിരിക്കും പോലീസ് വെരിഫിക്കേഷന് നടത്തുക. ഈ വിലാസത്തിലേക്കാകും പാസ്പോര്‍ട്ടും എത്തുകയെന്നും വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അറിയിച്ചു. നിലവില്‍ സ്ഥിര മേല്‍വിലാസ പരിധിയിലെ പാസ്പോര്‍ട്ട് ഓഫീസ് വഴിയാണ് പാസ്പോര്‍ട്ടിന് അപേക്ഷ നല്കാന് സാധിക്കുമായിരുന്നുള്ളു.
അതേസമയം പാസ്പോര്‍ട്ട് ലഭിക്കാന്‍ വിവാഹസര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടതില്ലെന്ന് സുഷമാ സ്വരാജ് പറഞ്ഞു. പാസ്പോര്‍ട്ടിന് അപേക്ഷിച്ച മിശ്രവിവാഹിതരായ ദമ്ബതിമാരെ പാസ്പോര്‍ട്ട് ഉദ്യോഗസ്ഥര്‍ അപമാനിക്കുകയും മതംമാറിവരാന്‍ ആവശ്യപ്പെടുകയും ചെയ്ത സംഭവം വിവാദം സൃഷ്ടിച്ച പശ്ചാത്തലത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
കണ്ണൂര്‍ വിമാനത്താവളത്തിലേക്കുള്ള കണ്ടെയ്നറുകള്‍ വഴിയില്‍ കുടുങ്ങി
പ്രതികരിക്കാൻ ഇവിടെ എഴുതുക