കെവിന്റെ മരണകാരണം കണ്ടെത്താൻ മെഡിക്കൽ ബോർഡിന്റെ നിർണ്ണായകമായ സ്ഥലപരിശോധന ഇന്ന് തെന്മലയിൽ നടക്കും. കെവിന്റെത് മുങ്ങി മരണമാണോ അതോ മുക്കി കൊലപ്പെടുതുയതാണോ എന്ന കാര്യം സ്ഥിതീകരിക്കാനാണ് ഈ സ്ഥലപരിശോധന. പ്രമുഖ പോലീസ് സർജന്മാരുടെ സംഘമാണ് കെവിന്റെ മൃതദേഹം കണ്ടെത്തിയ ചാലിയേക്കര തോട്ടിലും പരിസരത്തും ഇന്ന് പരിശോധന നടത്തുക. ആന്തരികാവയവ പരിശോധനകളുടെ ഫലത്തിന്റെ അടിസ്ഥാനത്തിൽ പുഴയിൽ വീഴുന്ന സമയത്ത് കെവിന് ജീവനുണ്ടായിരുന്നു എന്നാണ് ഇപ്പോഴത്തെ നിഗമനം.
മുങ്ങിമരണമാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നുണ്ടെങ്കിലും ശരീരത്തിലെ മുറിവുകളുടെ സ്വഭാവം കൊലപ്പെടുത്തിയതാണോ എന്ന സംശയത്തിന് വഴിവയ്ക്കുന്നു. മർദ്ദനമേറ്റ നിരവധി പാടുകൾ ശരീരത്തിലുണ്ടെങ്കിലും മരണകാരണമാം വിധമുള്ള ക്ഷതങ്ങൾ ആന്തരികാവയവങ്ങൾക്ക് ഏറ്റിട്ടില്ല എന്നതും ശ്രദ്ധേയമാണ്. എന്നാൽ പുരികത്തിനു മുകളിൽ ശക്തിയായി അടിയേറ്റ രണ്ടു പാടുകളുണ്ട്. മർദ്ദനമേറ്റ് അബോധാവസ്ഥയിലായ കെവിനേ മരിച്ചുവെന്ന് കരുതി അക്രമികൾ പുഴയിൽ തള്ളിയതാകാനും സാധ്യതയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക