എസ് ഡി പി ഐ ക്രിമിനലുകൾ വെട്ടിക്കൊന്ന എസ് എഫ് ഐ പ്രവർത്തകൻ അഭിമന്യുവുമായി വൈകാരികമായ ബന്ധമാണുണ്ടായിരുന്നതെന്ന് മഹാരാജാസ് കോളേജ് മുൻ വിദ്യാർഥിയും മുൻ എം എൽ എയുമായ സൈമൺ ബ്രിട്ടോ.
“നിഷ്കളങ്കനായ ഒരു വ്യക്തിയായിരുന്നു അവൻ. എല്ലാവരോടും അവനു വലിയ സ്നേഹമായിരുന്നു. ഒരാളെക്കുറിച്ചുപോലും അവൻ മോശമായി സംസാരിച്ചിരുന്നില്ല. വെളുത്ത കരയുള്ള മുണ്ടു വാങ്ങി നൽകിയപ്പോൾ അവന്റെ മുഖത്തുണ്ടായ സന്തോഷം ഇപ്പോഴും ഓർമ്മയുണ്ട്. ഭാര്യ സീനയോടും മകളോടും വലിയ സ്നേഹമായിരുന്നു. കുടുംബത്തിലെ ഒരംഗം തന്നെയായിരുന്നു അഭിമന്യു. തന്നോടൊപ്പം കിടന്നുറങ്ങും. വീൽചെയർ തള്ളി സഹായിക്കും. വീട്ടിലെത്തിയാൽ തന്റെ മുഴുവൻ കാര്യങ്ങളും ചെയ്തിരുന്നത് അവനാണ്.” സൈമൺ ബ്രിട്ടോ പറഞ്ഞു.
എസ് എഫ് ഐ പ്രവർത്തകന്റെ കൊലപാതകം; പൊതുദർശനം മഹാരാജാസിൽ
പ്രതികരിക്കാൻ ഇവിടെ എഴുതുക