ഉത്തർ പ്രദേശിലെ കാൺപൂർ ജില്ലയിലെ മഹാരാജ്പൂരിൽ അയൽക്കാരിയായ നാല് വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്ത പ്രായപൂർത്തിയാകാത്ത നാല് ആൺകുട്ടികളെ അറസ്റ്റ് ചെയ്തു. ആറിനും പന്ത്രണ്ടിനും ഇടയിൽ പ്രായമുള്ളവരാണ് കസ്റ്റഡിയിലുള്ള നാല് പേരും. ഇവർക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്.
ശനിയാഴ്ച വീടിനു പുറത്തു കളിക്കുകയായിരുന്ന നാല് വയസുകാരിയെ അയൽക്കാരായ ആൺകുട്ടികൾ അടുത്തുള്ള ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി. കടുത്ത രക്തസ്രാവത്തോടെ വീട്ടിൽ തിരിച്ചെത്തിയ കുട്ടി മാതാപിതാക്കളോട് കാര്യം പറയുകയും ഇവർ ഉടൻ തന്നെ അടുത്തുള്ള സർക്കാർ ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു. കുട്ടിയുടെ അച്ഛൻ നൽകിയ പരാതിയിന്മേൽ നടത്തിയ അന്വേഷണത്തിലാണ് ആൺകുട്ടികൾ അറസ്റ്റിലായത്.
ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുൻപിൽ ഹാജരാക്കപ്പെട്ട കുട്ടികളെ കൗൺസിലിങ്ങിനായി കറക്ഷൻ ഹോമിലേക്ക്ക് മാറ്റി. ഇത്തരം കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കപ്പെടുന്ന ഏറ്റവും പ്രായം കുറഞ്ഞ പ്രതികളാണിവർ. കുറ്റകൃത്യത്തിന് മുമ്പ് നാലുപേരും ഫോണിൽ അശ്ളീല വീഡിയോ കണ്ടിരുന്നുവെന്ന് കാൺപൂർ എസ് പി അഖിലേഷ് കുമാർ പറഞ്ഞു. ഏതാനും ദിവസത്തെ കൗൺസിലിങ്ങിന് ശേഷം ഇവരെ വീണ്ടും ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക