കാമുകിയുടെ അച്ഛന്റെ ആവശ്യപ്രകാരം പ്രണയം തെളിയിക്കാൻ സ്വയം വെടിയുതിർത്ത് മരിച്ച യുവമോർച്ച നേതാവിന്റെ അവയവങ്ങൾ മെഡിക്കൽ കോളേജിന് ധാനം ചെയ്തു. മധ്യപ്രദേശ് ഭോപാൽ സ്വദേശി അതുൽ ഭോഖണ്ഡേ ആണ് ഇത്തരമൊരു സാഹസിക പ്രവൃത്തിയിലൂടെ തന്റെ പ്രണയം തെളിയിച്ച് മരണത്തിലേക്ക് നടന്നു നീങ്ങിയത്.
മൂന്ന് ദിവസം മുൻപാണ് അതുൽ കാമുകിയുടെ വീടിന്റെ മുന്നിലെത്തി സ്വയം നിറയൊഴിച്ചത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ഇന്നലെ രാത്രിയോടെ മസ്തിഷ്ക മരണം സംഭവിക്കുകയായിരുന്നു. തുടർന്ന് അതുലിന്റെ അവയവങ്ങൾ ദാനം ചെയ്യാൻ മാതാപിതാക്കൾ സന്നദ്ധതയറിയിച്ചതനുസരിച്ച് ഹൃദയം ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലേക്കും കരളും വൃക്കകളും ഭോപ്പാലിലെ ആശുപത്രിയിലേക്കും കണ്ണുകൾ ഭോപ്പാൽ സർക്കാർ ആശുപത്രിയിലേക്കും ദാനം ചെയ്തു.
അതുലും കാമുകിയും വ്യത്യസ്ത ജാതിയില്‍പ്പെട്ടവരാണ്. മകളോടു പ്രണയമുണ്ടെന്നു തെളിയിക്കാന്‍ ആത്മഹത്യചെയ്യണമെന്ന പെണ്‍കുട്ടിയുടെ അച്ഛന്റെ ആവശ്യപ്രകാരമാണു താനങ്ങനെ ചെയ്യുന്നതെന്നു അതുല്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റുചെയ്തിരുന്നു. 13 വര്‍ഷമായി തങ്ങള്‍ പ്രണയത്തിലാണെന്നും പോസ്റ്റില്‍ പറയുന്നുണ്ട്.
ശിവാജി നഗറിലുള്ള അവരുടെ വീട്ടില്‍ച്ചെന്നു തന്റെ മകളോടുള്ള സ്നേഹം ആത്മഹത്യചെയ്തു തെളിയിക്കാനാണ് അവളുടെ അച്ഛന് ആവശ്യപ്പെട്ടിരിക്കുന്നത്. മരണത്തെ അതിജീവിച്ചാല്‍ അവളെ എനിക്കു വിവാഹംചെയ്തു തരാമെന്നും പറഞ്ഞു. ഞാനിപ്പോള്‍ അവളുടെ വീട്ടിലാണ്. ഞാന്‍ ഇവിടെ മരിക്കുകയാണെങ്കില്‍ എന്നെ ഇവിടെനിന്നു കൊണ്ടുപോവുക. അല്ലെങ്കില്‍ ഞാന്‍ തിരിച്ചുവരും. എനിക്ക് അവളില്ലാതെ ജീവിക്കാനാവില്ല. അതുകൊണ്ടു ഞാന്‍ പോകുന്നു. ഇതാണ് അതുലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്.
എല്ലാ കമിതാക്കളും അവരുടെ ഹൃദയമാണു നല്‍കുക. പക്ഷേ, ഞാനെന്റെ ജീവനാണു നല്‍കുന്നത്. വ്യത്യസ്ത ജാതി, മതങ്ങളിലുള്ളവര്‍ തമ്മിലുള്ള വിവാഹങ്ങള്‍ കൂടുതലുണ്ടാവട്ടെ എന്നും പോസ്റ്റിൽ പറയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക