ഉന്നത വിദ്യാഭ്യാസ പ്രവേശന പരീക്ഷകൾ നടത്തുന്നത് ഇനി മുതൽ പുതിയ ഏജൻസി. നിലവില്‍ സി.ബി.എസ്.ഇ നടത്തിവരുന്ന നെറ്റ്, നീറ്റ്, ജെ.ഇ.ഇ എന്നീ പ്രവേശന പരീക്ഷകള്‍ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയായിരിക്കും നടത്തുക. കേന്ദ്ര മാനവ വിഭവശേഷഷിവകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കര്‍ ഡല്‍ഹിയില്‍ അറിയിച്ചതാണ് ഇക്കാര്യം.
സിലബസ്സിനും പരീക്ഷാഫീസിനും മാറ്റമില്ല. വർഷത്തിൽ രണ്ടു തവണ പരീക്ഷയുണ്ടാകും. രണ്ട് പരീക്ഷകളിലുമായി ഉയര്‍ന്ന മാര്‍ക്കാവും പ്രവേശനത്തിനായി പരിഗണിക്കുക. ഒരു പരീക്ഷ മാത്രം എഴുതിയാലും അയോഗ്യതയുണ്ടാകില്ലെന്നും മന്ത്രി അറിയിച്ചു. കമ്പ്യൂട്ടര്‍ അടിസ്ഥാനമാക്കിയുള്ളതാവും ഈ പരീക്ഷകളെന്നും വിദ്യാര്‍ഥികള്‍ക്ക് വീട്ടിലിരുന്നോ അല്ലെങ്കില്‍ അംഗീകൃത കമ്പ്യൂട്ടര്‍ കേന്ദ്രങ്ങളിലിരുന്നോ ഇതിനായി പരിശീലനം നേടാമെന്നും അദ്ദേഹം അറിയിച്ചു. ഇത്തരം കേന്ദ്രങ്ങളുടെ വിവരം ഉടനറിയിക്കും.
ജെ.ഇ.ഇ പരീക്ഷ ജനുവരിയിലും ഏപ്രിലിലുമായി രണ്ട് തവണ നടക്കും. നീറ്റ് പരീക്ഷ ഫെബ്രുവരി, മെയ് മാസങ്ങളിലായിരിക്കും. എന്നാല്‍ ഇക്കൂട്ടത്തില്‍ ജെ.ഇ.ഇ (അഡ്വാന്‍സ്ഡ്) പരീക്ഷ ഐ.ഐ.ടികളുടെ കീഴില്‍ തന്നെയായിരിക്കും നടത്തുക. കമ്പ്യൂട്ടര്‍ മുഖേന പരീക്ഷ നടത്തി വേഗത്തില്‍ ഫലം പ്രസിദ്ധീകരിക്കും. പരീക്ഷ നടത്തുന്നതിനാല്‍ കോപ്പിയടിക്കും മറ്റ് ക്രമക്കേടുകള്‍ക്കുമുള്ള സാധ്യതകള്‍ ഇല്ലാതാകും. ഉയര്‍ന്ന സുരക്ഷാ സംവിധാനങ്ങളുള്ള സോഫ്റ്റ് വെയറുകള്‍ ഉപയോഗിച്ചാകും ഈ പരീക്ഷകള്‍ നടത്തുക.
ട്രാൻസ് ജെൻഡർ വിദ്യാർത്ഥികൾക്കായി അധികസീറ്റ് അനുവദിച്ച് സംസ്ഥാനത്തെ സർവ്വകലാശാലകൾ
പ്രതികരിക്കാൻ ഇവിടെ എഴുതുക