പുസ്തകം കൈയിലെടുത്ത പെൺകുട്ടികളെയാണ് തീവ്രവാദികൾ ഏറ്റവുമധികം ഭയപ്പെടുന്നതെന്ന് നോബൽ സമ്മാന ജേതാവ് മലാല യൂസഫ് സായ്. പാകിസ്ഥാനിലെ ഗില്ജിക്- ബാലിസ്ഥാനിലെ 12 സ്കൂളുകള്‍ക്ക് നേരെ ഉണ്ടായ തീവ്രവാദി ആക്രമണത്തിനെതിരെ പ്രതികരിക്കുകയായിരുന്നു മലാല.
”എന്തിനെയാണ് തങ്ങള്‍ ഭയപ്പെടുന്നതെന്ന് തീവ്രവാദികള്‍ തെളിയിച്ച് കഴിഞ്ഞു. പുസ്തകമുയര്ത്തിയ പെണ്‍കുട്ടികളെ. തകര്‍ന്ന സ്കൂളുകള്‍ ഉടന്‍ പുനര്‍നിര്‍മിക്കണം. ക്ലാസ് മുറികളിലേക്ക് വിദ്യാര്‍ത്ഥികള്‍ക്ക് എത്രയും പെട്ടെന്ന് തിരിച്ചെത്താന്‍ സാധിക്കണം. വിദ്യാഭ്യാസം നേടാന്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരേ പോലെ അവസരമുണ്ടെന്ന് തെളിയിക്കണം”- മലാല ട്വിറ്ററില്‍ കുറിച്ചു.
The extremists have shown what frightens them most – a girl with a book.
We must rebuild these schools immediately, get the students back into their classrooms and show the world that every girl and boy has the right to learn. https://t.co/99J7ZivafC
— Malala Yousafzai (@Malala) August 3, 2018
പ്രതികരിക്കാൻ ഇവിടെ എഴുതുക