കേരളത്തിൽ പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നടൻ മോഹൻലാൽ 25 ലക്ഷം രൂപ കൈമാറും. നാളെ മുഖ്യമന്ത്രിയെ നേരിൽ കണ്ടാകും മോഹൻലാൽ തുക കൈമാറുക.
മലയാള സിനാമാ താര സംഘടനായ അമ്മ 10 ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിരുന്നു. തമിഴ്നാട് കർണാടകം സർക്കാരുകൾ, തമിഴ് താര സഹോദരന്മാരായ സൂര്യ, കാർത്തി, നടൻ കമൽ ഹാസൻ, വിജയ് ദേവരകൊണ്ട, പ്രഭാസ് തുടങ്ങിയവരും നേരത്തെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയിരുന്നു. മമ്മൂട്ടി, ടോവിനോ തോമസ്, ജയസൂര്യ എന്നിവർ ദുരിതാശ്വാസ ക്യാമ്പുകൾ നേരിട്ട് സന്ദർശിച്ചിരുന്നു. അവശ്യ സാധനങ്ങളുമായാണ് ജയസൂര്യ എത്തിയത്.
വ്യവസായി എം എ യൂസഫലി 5 കോടി രൂപ നൽകും. യൂസഫലിയെ കൂടാതെ വ്യവസായികളായ ബി.ആര്.ഷെട്ടി, ഡോ.ആസാദ് മൂപ്പന് എന്നിവരും വന്‍തുകകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ വിവിധ വകുപ്പ് മന്ത്രിമാർ ഒരു മാസത്തെ ശമ്പളത്തുക ദുരിതാശ്വാസ നിധിയിലേക്ക് നൽകിയിട്ടുണ്ട്.
ദുരിതാശ്വാസ നിധിയിലേക്ക് അന്യഭാഷാ താരങ്ങൾ വാരിക്കോരി സംഭാവന ചെയ്തിട്ടും മലയാള സിനിമാ താരങ്ങൾ അനങ്ങാതിരുന്നത് വലിയ തോതിലുള്ള പ്രതിഷേധങ്ങൾക്കിടയാക്കിയിരുന്നു. മോഹൻലാലിന് പിന്നാലെ മറ്റു സൂപ്പർ താരങ്ങളും സഹായവുമായി രംഗത്തെത്തുമെന്നാണ് പ്രതീക്ഷ.
ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ ശമ്പളം സംഭാവന ചെയ്ത് കടകംപള്ളി
പ്രതികരിക്കാൻ ഇവിടെ എഴുതുക