കേരളത്തിലുണ്ടായ കാൽവർഷക്കെടുതിയുടെ പശ്ചാത്തലത്തിൽ ഈ വർഷത്തെ സംസ്ഥാന സർക്കാരിന്റെ ഓണാഘോഷപരിപാടികൾ റദ്ദാക്കിയാതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. വിവിധ വകുപ്പുകളിലേയ്ക്ക് ആഘോഷ പരിപാടികള്‍ക്കായി അനുവദിച്ച തുക ദുരിതാശ്വാസ നിധിയിലേക്ക് ഉപയോഗിക്കും.
ദുരിതാശ്വാസ ധനസഹായത്തെ സര്‍വീസ് ചാര്‍ജില്‍ നിന്ന് ഒഴിവാക്കാന്‍ ബാങ്കുകളോട് ആവശ്യപ്പെടും. സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ രണ്ട് ദിവസത്തെ ശമ്പളം ദുരിതാസ്വാസനിധിയിലേക്ക് നൽകണം എന്നും പിണറായി ആവശ്യപ്പെട്ടു. പ്രളയബാധിത പ്രദേശങ്ങളില്‍ ഒരു വര്‍ഷത്തേക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചു.
മഴക്കെടുതിയില്‍8 316 കോടിയുടെ നഷ്ടമാണ് സംസ്ഥാനത്തൊട്ടാകെ ഉണ്ടായതെന്ന് മുഖ്യമന്ത്രി അറിയിച്ചു. 38 പേര് മരിച്ചു, 4 പേരെ കാണാതായി, 2000 വീടുകളും,10000 കിലോമീറ്റര്‍ റോഡുകളും തകര്‍ന്നു, 215 ഇടങ്ങളില്‍ ഉരുള്പൊട്ടലുണ്ടായതായും അദ്ദേഹം പറഞ്ഞു. 27 ഡാമുകള്‍ ഒരുമിച്ച് തുറക്കേണ്ടി വന്നത് ചരിത്രത്തില്‍ ആദ്യമാണെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക