സംസ്ഥാനത്തെ പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിൽ ഓണപരീക്ഷ ഒഴിവാക്കിയേക്കുമെന്ന് സൂചന. ഓണാവധി കഴിഞ്ഞ് 31ന് പരീക്ഷ നടത്താനായിരുന്നു തീരുമാനം. പ്രളയത്തെ തുടർന്ന് ഇത് വയ്ക്കുകയായിരുന്നു. പരീക്ഷ നടത്തിപ്പിന് ആവശ്യമായ പാഠഭാഗങ്ങള്‍ പഠിപ്പിച്ചു തീര്‍ന്നിട്ടില്ല. പ്രളയത്തെ തുടര്‍ന്ന് സ്കൂളുകള്‍ക്ക് അവധി നല്കിയതും പഠനത്തെ ബാധിച്ചു. പല സ്കൂളുകളിലും ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിച്ചു വരികയാണ്. ഈ സാഹചര്യങ്ങള്‍ പരിഗണിച്ചാണ് ഓണപ്പരീക്ഷ മാറ്റിവയ്ക്കാന്‍ ആലോചിക്കുന്നത്.
മഴക്കെടുതിയില്‍ ഒരുപാട് വിദ്യാര്‍ത്ഥികള്‍ക്ക് പാഠപുസ്തകം നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്. ഓണപ്പരീക്ഷകള്‍ ഒഴിവാക്കി പകരം ക്ലാസ്സ് തുടങ്ങാനാണ് പൊതുവിദ്യാഭ്യാസ, ഹയര്‍ സെക്കന്‍ഡറി വകുപ്പുകള്‍ നിര്‍ദ്ദേശം മുന്നോട്ടുവെച്ചിട്ടുള്ളത്. വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തില്‍ 29ന് ചേരുന്ന ഉന്നതതലയോഗത്തില്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കും.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വ്യോമസേനയുടെ 20 കോടി
പ്രതികരിക്കാൻ ഇവിടെ എഴുതുക