ടു ഡെയ്സിനു ശേഷം നിസ്സാര്‍ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ചിത്രമാണ് ലാഫിംഗ് അപ്പാര്‍ട്ട്മെന്റ് നിയര്‍ ഗിരിനഗര്‍. പ്രളയത്തെ തുടർന്ന് മലയാളത്തിലെ ഓണം റിലീസുകളെല്ലാം മാറ്റിവച്ചിരുന്നു. ഈ വർഷം ഓണചിത്രമെന്ന ലേബലിൽ ഇറങ്ങിയ ഒരേ ഒരു ചിത്രമാണ് ലാഫിങ് വില്ല.
ഒരു ഹർത്താൽ ദിനത്തിൽ കുടിവെള്ള വിതരണം പൂർണ്ണമായും നിലച്ചപ്പോൾ ലാഫിങ് അപ്പാർട്മെന്റിലെ വിവിധ ഫ്ലാറ്റുകളിൽ നടക്കുന്ന സംഭവവികാസങ്ങളാണ് ചിത്രത്തിൽ ദൃശ്യവത്കരിച്ചിരിക്കുന്നത്. രോഗം, മരണം, കുടുംബകലഹം, അവിഹിതം, വ്യഭിചാരം.വെള്ളമടി തുടങ്ങി എല്ലാ പരിപാടികളും വെള്ളമില്ലായ്മയ്ക്കൊപ്പം അവിടെ നടക്കുന്നുണ്ട്.
പേരിൽ തന്നെ ലാഫ് ഉണ്ടായിരുന്നിട്ടും മലയാളത്തിലെ മുൻനിര ഹാസ്യനടന്മാരെല്ലാം അണിനിരന്നിട്ടും ടൈറ്റിലിലെ ലാഫ് സിനിമയിലേക്ക് കൊണ്ടുവരാൻ സാധിച്ചിട്ടില്ല എന്നതാണ് യാഥാർഥ്യം. 1994 ൽ സുദിനം എന്ന സിനിമയിലൂടെ മികച്ച നവാഗത സംവിധായകനുള്ള കേരളസംസ്ഥാന ചലച്ചിത്ര അവാർഡ് നേടിക്കൊണ്ട് ഫീൽഡിലേക്കെത്തിയ ആളായ നിസാർ അബ്ദുൽ ഖാദരിൽ നിന്നും പ്രതീക്ഷിക്കാവുന്ന ഒരു ചിത്രമല്ല ലാഫിങ് അപ്പാർട്മെന്റ്.
സലിം കുമാര്‍, രമേഷ് പിഷാരടി, ധര്മ്മജന് ബോള്‍ഗാട്ടി, കലാഭവന്‍ ഷാജോണ്‍, കോട്ടയം നസീര്‍ സുനില്‍ സുഖദ,റോബിന് മച്ചാന്, ഹരീഷ് കണാരന്, അഞ്ജന അപ്പുക്കുട്ടന്, ഗീത വിജയന്, പൊന്നമ്മ ബാബു, പ്രദീപ് കോട്ടയം എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നജീബ് വള്ളിവട്ടം, ശ്രീജിത്ത് രാജേന്ദ്രന് എന്നിവരുടെ വരികള്‍ക്ക് സജിത്ത് ശങ്കറാണ് സംഗീതം പകരുന്നത്. ജയചന്ദ്ര കൃഷ്ണ എഡിറ്റിങ്ങും രഞ്ജിത്ത് ശിവ ഛായാഗ്രഹണവും നിര്‍വ്വഹിക്കുന്നു. ആര് കെ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രാംകുമാര്‍ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
‘കലയുടെ ലോകത്തേയ്ക്ക് കൈപിടിച്ച് കയറ്റിയത് അമ്മ’ വൈറലായി ബിഗ് ബിയുടെ വികാര നിര്‍ഭയമായ കുറിപ്പ്
പ്രതികരിക്കാൻ ഇവിടെ എഴുതുക