മുത്തലാഖ് കുറ്റകൃത്യമാണെന്ന ഓർഡിനൻസ് കേന്ദ്ര മന്ത്രിസഭ പാസ്സാക്കി. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ബില്‍ ലോക്സഭ പാസാക്കിയിരുന്നു. എന്നാല്‍ പിന്നീട് ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചെങ്കിലും സര്‍ക്കാരിന് ഭൂരിപക്ഷം ഇല്ലാത്തതിനാല്‍ പാസാക്കാന്‍ കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്.
ജാമ്യവ്യവസ്ഥയില്‍ വ്യക്തത വരുത്തണമെന്ന പ്രതിപക്ഷ ആവശ്യത്തെ തുടര്‍ന്ന് ബില്ലില്‍ ഭേദഗതി വരുത്തിയിരുന്നു. പുതിയ ഭേദഗതികള്‍ പ്രകാരം മുത്തലാഖ് കേസില്‍ പ്രതിയായ പുരുഷന് ജാമ്യം നല്കാന് കേസിലെ ഇരയായ സ്ത്രീയുടെ അനുമതിയോടെ മജിസ്ട്രേറ്റിന് അധികാരമുണ്ട്. കുട്ടികളുടെ സംരക്ഷണത്തിനുള്ള സ്ത്രീയുടെ അപേക്ഷയിലും മജിസ്ട്രേട്ടിന്റെ വിധി അന്തിമമായിരിക്കും. എന്നാല്‍ ശിക്ഷാ കാലാവധിയില്‍ മാറ്റമെന്നും വരുത്തിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക