ഗണേശോത്സവത്തോടനുബന്ധിച്ച് ഗണേശവിഗ്രഹങ്ങൾ നിമജ്ഞനം ചെയ്തതിന് പിന്നാലെ മുംബൈ കടൽത്തീരത്ത് ആയിരക്കണക്കിന് മത്സ്യങ്ങൾ ചത്തുപൊങ്ങി. സെപ്റ്റംബർ 20, 21 തീയതികളിലായാണ് മത്സ്യങ്ങൾ വൻതോതിൽ ചത്തുപൊങ്ങിയത്. നിമഞ്ജനം കഴിഞ്ഞ് കടൽത്തീരം വൃത്തിയാക്കാൻ വന്ന വോളന്റിയർമാരുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് മീനുകൾ ചത്തുപൊങ്ങിയത് വാർത്തയായത്. പ്ലാസ്റ്റർ ഓഫ് പാരീസ് കൊണ്ടുണ്ടാക്കിയ വിഗ്രഹങ്ങൾ നിമഞ്ജനം ചെയ്തതാണ് ഇതിനു കാരണമായി വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്.
വിഗ്രഹങ്ങൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന പ്ലാസ്റ്റർ ഓഫ് പാരീസും നിറം നൽകാനുപയോഗിക്കുന്ന വസ്തുക്കളും നീണ്ട നാൾ കടലിൽ ലയിക്കാതെ കിടന്ന് ഗുരുതരമായ പരിസ്ഥിതി പ്രശ്നനങ്ങൾ ഉണ്ടാക്കുമെന്ന് വിദഗ്ധർ നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
പ്ലാസ്റ്റർ ഓഫ് പാരീസിനും നിറങ്ങൾക്കും പുറമെ വിഗ്രഹത്തിൽ ചാർത്തുന്ന പ്ലാസ്റ്റിക്ക് കൊണ്ടുണ്ടാക്കിയ പൂക്കളും മാലകളുമെല്ലാം കടലിലേക്ക് തള്ളുന്നത് കടൽ ജീവികൾക്കുൾപ്പടെ വലിയ ഹാനിക്കാണ് ഇടവരുത്തുന്നത്. ഇവ കടൽ വെള്ളത്തിൽ ലയിക്കുകയോ ജീർണ്ണിക്കുകയോ ഇല്ല. വിഗ്രഹങ്ങള്‍ കടലില്‍ ഒഴുക്കി ഒന്നോ രണ്ടോ മാസങ്ങള്‍ കഴിയുമ്ബോഴാണ് ഇതിന്റെ അനന്തര ഫലങ്ങള്‍ മനസ്സിലാകുക. ഇന്റര്‍നാഷണല്‍ ജേണല്‍ ഓഫ് സൈന്റിഫിക് എഞ്ചിനിയറിങ് ആന്‍ഡ് ടെക്നോളജി നടത്തിയ പഠനത്തില്‍ ഇക്കാര്യങ്ങള്‍ വ്യക്തമായി പറയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക