കഴിഞ്ഞ ദിവസം എറണാകുളത്തെ ഒരു പൊതുപരിപാടിയിൽ പങ്കെടുക്കാൻ നടൻ ജയറാം എത്തിയത് വലിയ കുരിശോടു കൂടിയ കൊന്ത ധരിച്ചുകൊണ്ടായിരുന്നു. തന്റെ പ്രിയനടന്റെ രൂപഭാവങ്ങളിൽ ഉണ്ടായ മാറ്റം നാട്ടുകാരെ അത്ഭുതപ്പെടുത്തി. പ്രളയ ദുരിതബാധിതര്‍ക്കായി അന്‍വര്‍ സാദത്ത് എംഎല്‍എയുടെ നേതൃത്വത്തില്‍ നടക്കുന്ന ഒപ്പമുണ്ട് നാട് പദ്ധതിയുടെ ഭാഗമായി വീടു നിര്‍മിച്ചു നല്‍കുന്നതിനുള്ള തറക്കല്ലിടല്‍ ചടങ്ങിലാണ് ജയറാം ഇങ്ങനെ എത്തിയത്.
സംഭവത്തിൽ നാട്ടുകാർ അന്തം വിട്ടതോടെ തന്റെ രൂപത്തിന് പിന്നിലെ കാരണം ജയറാം തന്നെ വ്യക്തമാക്കി. “ഒരു ക്രിസ്ത്യാനിക്കുള്ള വീടിന്റെ തറക്കല്ലിടല്‍ ചടങ്ങായതുകൊണ്ട് ജപമാലയിട്ടു പോരാം എന്നു വിചാരിച്ചതല്ലെന്നു താരം പറഞ്ഞു. ജയറാമിന്റെ വാക്കുകള്‍ ഇങ്ങനെ .. ”ഒരു ഷൂട്ടിങ്ങിനിടെയാണ് ഇവിടേയ്ക്കു പോരാന്‍ വിളിയെത്തിയത്. അഭിനയിച്ചുകൊണ്ടിരിക്കുന്നതിനിടെ ആയിരുന്നതിനാല്‍ വേഷമൊന്നും മാറ്റാന്‍ നിന്നില്ല. ചെന്നിട്ടും ഇതേ വേഷത്തില്‍ വേണം അഭിനയം.” തന്റെ സ്വതസിദ്ധമായ ശൈലിയിൽ ജയറാം പറഞ്ഞു. ലോനപ്പന്റെ മാമോദീസ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കിലാണ് താരം.
കൗമാരക്കാരുടെ സിനിമാ സ്വപ്നങ്ങളില്‍ കല്ലെറിയുന്ന ഈ പ്രവണത ശരിയല്ല: ഒമർ ലുലു
പ്രതികരിക്കാൻ ഇവിടെ എഴുതുക