ക്ലാസ്സിൽ സംസാരിച്ചതിന് മൊബൈൽ ഫോൺ കൊണ്ട് കുട്ടിയുടെ തലയ്ക്കടിച്ച കന്യാസ്ത്രീയായ പ്രധാനാധ്യാപികയ്ക്ക് സസ്പെൻഷൻ. കൊട്ടാരക്കര കലയപുരം സെന്റ്തെരേസാസ് യുപി സ്കൂളിലാണ് സംഭവം. അഖിലേഷ് എന്ന വിദ്യാർത്ഥിയെ പ്രധാനാധ്യാപികയായ സിസ്റ്റര്‍ ജോബിന് മൊബൈല്‍ ഫോണുകൊണ്ട് കുട്ടിയുടെ തലയ്ക്ക് അടിക്കുകയായിരുന്നു. ക്ലാസില്‍ സംസാരിച്ചതിനാണ് അധ്യാപിക മര്‍ദ്ദിച്ചതെന്നാണ് കുട്ടി പറയുന്നത്. സംസാരശേഷിയും കേള്‍വി ശേഷിയുമില്ലാത്തവരാണ് അഖിലേഷിന്റെ മാതാപിതാക്കള്‍.
സംഭവത്തിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും പ്രതിഷേധവുമായി രംഗത്ത് വന്നതോടെ സ്കൂൾ മാനേജ്മെന്റ് അധ്യാപികയെ സസ്പെൻഷൻ ചെയ്തു. സംഭവത്തിൽ കൊട്ടാരക്കര പോലീസ് കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക