തിരുവനന്തപുരം: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്കര്‍ (40) അന്തരിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. മരണകാരണം ഹൃദയ സ്തംഭനമെന്നു ഡോക്ടർമാർ അറിയിച്ചു. അപകടത്തില്‍ ഗുരുതര പരിക്കേറ്റ് അദ്ദേഹത്തിനെ അടിയന്തര ശസ്ത്രക്രിയകള്‍ക്ക് വിധേയനാക്കിയിരുന്നു.
കഴിഞ്ഞ ആഴ്ചയാണ് ബാല ഭാസ്കറും കുടുംബവും അപകടത്തിൽപ്പെട്ടത്. അപകടത്തില്‍ ഇവരുടെ രണ്ടുവയസുകാരിയായ മകള്‍ തേജസ്വിനി ബാല മരണപ്പെട്ടിരുന്നു. ലക്ഷ്മി ഇപ്പോഴും ചികിത്സയിലാണ്. വാഹനം ഓടിച്ചിരുന്ന ഡ്രൈവര്‍ അര്‍ജുനും പരിക്കേറ്റിരുന്നു.
ചൊവ്വാഴ്ച തൃശൂരില്‍ നിന്ന് ക്ഷേത്രദര്‍ശനത്തിനു ശേഷം മടങ്ങിവരുന്നതിനിടെ തിരുവനന്തപുരം പള്ളിപ്പുറത്ത് വെച്ച് പുലര്‍ച്ചെ 4.30നാണ് അപകടമുണ്ടായത്. മരത്തിലിടിച്ച കാറിന്റെ മുന്‍ഭാഗം പൂര്‍ണമായി തകര്‍ന്നിരുന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാവാം അപകട കാരണമെന്നാണ് നിഗമനം. ബാലഭാസ്ക്കറും മകളും മുന്‍ഭാഗത്തെ സീറ്റിലാണിരുന്നിരുന്നത്. .
പ്രതികരിക്കാൻ ഇവിടെ എഴുതുക