ജലന്ധർ പീഡനവുമായി ബന്ധപ്പെട്ട് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കേസിൽ സാക്ഷികളായ കന്യാസ്ത്രീകളില്‍നിന്നും മജിസ്ട്രേറ്റുമാര്‍ രഹസ്യമൊഴിയെടുത്തു.
ക്രിമിനല്‍ നടപടിച്ചട്ടം 164ാം വകുപ്പ് പ്രകാരമായിരുന്നു നടപടി. കുറവിലങ്ങാട് മഠത്തിലെ സിസ്റ്റര്‍ അനുപമ ഉള്‍പ്പെടെയുള്ള രണ്ടുപേരും ഇരയായ കന്യാസ്ത്രീയുടെ സഹോദരിയുമാണ് കോട്ടയത്ത് മജിസ്ട്രേറ്റ് എം സി സനിതക്ക് മൊഴിനല്‍കിയത്. ജനങ്ങള്‍ ഒപ്പമുണ്ടെന്നും സത്യം ജയിക്കുമെന്നുമായിരുന്നു മൊഴിനല്‍കിയശേഷം സിസ്റ്റര്‍ അനുപമ പ്രതികരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക