ദീര്‍ഘകാലമായി അനധികൃതമായി ജോലിക്ക് ഹാജരാകാത്ത 773 പേരെ കെ.എസ്.ആര്.ടി.സിയില്‍ നിന്ന് പിരിച്ചുവിട്ടു. 304 ഡ്രൈവര്‍മാരെയും 469 കണ്ടക്ടര്‍മാരെയുമാണ് പിരിച്ചുവിട്ടത്.
ദീര്‍ഘകാലമായി അവധി എടുത്തവര്‍ മേയ് 31നകം വിശദീകരണം നല്‍കുകയോ ജോലിയില്‍ പ്രവേശിക്കുകയോ ചെയ്യണമെന്ന്ആവശ്യപ്പെട്ട് ഇവര്‍ക്ക് എം.ഡി ടോമിന് തച്ചങ്കരി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു.
നോട്ടീസിന് മറുപടി നല്‍കാതിരുന്നവരെയാണ് പിരിച്ചുവിട്ടത്.അതേസമയം, മെക്കാനിക്കല്‍, മിനിസ്റ്റീരിയല്‍ ജീവനക്കാരുടെ വിഭാഗത്തിലും ദീര്‍ഘകാലമായി ജോലിക്കു വരാത്തവരെ പിരിച്ചു വിടാനുള്ള നടപടികള്‍ എം.ഡി ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക