ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കെതിരെ മോഡൽ കാതറിൻ മയോർഗ ഉന്നയിച്ച ലൈംഗികാരോപണത്തിൽ കൂടുതൽ വിശദീകരണവുമായി ക്രിസ്റ്റ്യാനോയുടെ അഭിഭാഷകൻ പീറ്റർ രംഗത്ത്. ക്രിസ്റ്റ്യാനോ മയോർഗയുമായി ലൈംഗിക ബന്ധത്തതിൽ ഏർപ്പെട്ടിട്ടുണ്ടെന്നും എന്നാൽ അത് അവർ കൂടി സമ്മതിച്ചു കൊണ്ടായിരുന്നുവെന്നുമാണ് ക്രിസ്റ്റ്യാനോയുടെ അഭിഭാഷകൻ പറയുന്നത്,
“എല്ലാവരുടേയും സംശയങ്ങള്‍ ദുരീകരിക്കാന്‍ ഞാന്‍ ഒരിക്കല്‍ കൂടി വ്യക്തമാക്കുകയാണ്. അന്ന് 2009ല്‍, ആരോപണം ഉന്നയിച്ച സ്ത്രീയുടെ സമ്മതപ്രകാരമാണ് എല്ലാം നടന്നത്. അല്ലാതെ അവര്‍ ആരോപിക്കുന്നതുപോലെ ലൈംഗികമായ പീഡനം നടന്നിട്ടില്ല. ക്രിസ്റ്റിയാനോയുടെ നിലപാട് എപ്പോഴും ഇതുതന്നെയായിരിക്കും’. ക്രിസ്റ്റ്യാനോയുടെ നിലപാട് എപ്പോഴും ഇതുതന്നെയായിരിക്കും”. ; പീറ്റർ പറഞ്ഞു.
2009 ജൂൺ 13 ആം തീയതി വെഗാസിലെ ഒരു ഹോട്ടലിൽ വച്ച് തന്നെ മുറിയിലേക്ക് ക്ഷണിച്ച റൊണാൾഡോ ലൈംഗികബന്ധത്തിനു നിർബന്ധിക്കുകയും തൻ സമ്മതിക്കാത്തതിനാൽ ബലാത്സംഗം ചെയ്യുകയുമായിരുന്നുവെന്നുമാണ് കാതറിൻ മയോർഗ ആരോപിക്കുന്നത്. ഇത് പുറത്ത് പറയാതിരിക്കാനായി ക്രിസ്റ്റ്യാനോ 3,75,000 ഡോളര്‍ നല്‍കിയെന്നും കാതറിൻ പറഞ്ഞിരുന്നു.
യുവതിയുടെ പരാതിയില്‍ അന്വേഷണം പുനരാരംഭിക്കുകയാണെന്ന് ലാസ് വെഗാസ് പൊലീസ് കഴിഞ്ഞാഴ്ച്ച വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് അഭിഭാഷകന് മറുപടി.
മുസ്ലിം സ്ത്രീകളെ പള്ളിയിൽ പ്രവേശിപ്പിക്കണമെന്ന ഹർജ്ജി ഹൈക്കോടതി തളളി
പ്രതികരിക്കാൻ ഇവിടെ എഴുതുക