നടൻ അലൻസിയറിനെതിരെ ഗുരുതര മി ടൂ ആരോപണങ്ങളുമായി പേര് വെളിപ്പെടുത്താത്ത നടി രംഗത്ത്. മീ ടു ഓണ്‍ലൈന്‍ കാംപെയ്നിന്റെ ഭാഗമായുള്ള ഇന്ത്യാ പ്രൊട്ടസ്റ്റ്സ് എന്ന ബ്ലോഗിലൂടെയാണ് തനിക്കും നിരവധി സഹപ്രവര്‍ത്തകര്‍ക്കും അലന്‍സിയറില്‍ നിന്ന് നേരിട്ട ദുരനുഭവം നടി വെളിപ്പെടുത്തിയിരിക്കുന്നത്.
തന്റെ നാലാമത്തെ ചിത്രത്തിലാണ് അലന്‍സിയറിനൊപ്പം ആദ്യമായി എത്തിയത്. ആദ്യമായി ഒരു ടേബിളില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് മോശം പെരുമാറ്റം ഉണ്ടായത്. തന്നെക്കാൾ സീനിയർ ആയ ഒരു നടന് സ്ത്രീകളോട് എങ്ങനെ പെരുമാറുന്നു എന്ന് വിശദീകരിക്കുന്ന വ്യാജേന തന്റെ മാറിടത്തിലേക്ക് തുറിച്ചുനോക്കി. അസ്വസ്ഥയായ തന്നോട് കുറച്ചുകൂടി സോഷ്യലാകാനും കാര്യങ്ങളെ ലഘുവായി എടുക്കാനും അലന്‍സിയന്‍ ആവശ്യപ്പെട്ടു.
പിന്നീട് ഇതിന്റെ തുടര്‍ച്ചയെന്നോണം മറ്റൊരു നടിയുമായി തന്റെ റൂമിലെത്തിയപ്പോള്‍ കലാകാരി എന്ന നിലയ്ക്കുള്ള സ്വാതന്ത്ര്യത്തെ കുറിച്ചും ശരീരത്തെ അറിയുന്നതിനെ കുറിച്ചുമെല്ലാം സംസാരിച്ച അലന്‍സിയര്‍ തീയേറ്റർ അനുഭവ സമ്പത്തുള്ള ഒരാള്‍ ദുര്ബലയായിരിക്കുന്നുവെന്ന തരത്തില്‍ തന്നെ പരിഹസിച്ചു. സീനിയോരിറ്റിയും സഹപ്രവര്‍ത്തകയുടെ സാന്നിധ്യവും പരിഗണിച്ച് ഇറങ്ങിപ്പോകാന്‍ പറയണമെന്നുണ്ടായിരുന്നെങ്കിലും അതിനു സാധിച്ചില്ല.
പിന്നീട് ഒരിക്കല്‍ ആര്ത്തവപരമായ ബുദ്ധിമുട്ടുകള്‍ ഉള്ളതിനാല്‍ സംവിധായകനോട് ചോദിച്ച് മുറിയില്‍ വിശ്രമിക്കവെ തുടര്‍ച്ചയായി വാതിലില്‍ തട്ടിവിളിച്ചു വാതില്‍പ്പഴുതിലൂടെ ആളെ മനസിലായപ്പോള്‍ സംവിധായകനെ വിളിച്ച് സഹായം അഭ്യര്‍ത്ഥിച്ചു. ഒരാളെ അങ്ങോട്ട് വിടാമെന്ന് സംവിധായകന് പറഞ്ഞു. നിവൃത്തിയില്ലാതായപ്പോള്‍ ഫോണ്‍ കട്ടാക്കാതെ വാതില്‍ തുറന്നു. അയാള്‍ ചാടിക്കയറി വാതിലടച്ചു. മദ്യപിച്ചിരുന്ന അയാള്‍ ബെഡില്‍ കയറിയിരുന്ന് തിയറ്റര്‍ ആര്‍ട്ടിസ്റ്റുകള്‍ എങ്ങനെയാകണമെന്ന സിദ്ധാന്തങ്ങള്‍ പറഞ്ഞു. പെട്ടെന്ന് കോളിംഗ് ബെല്‍ ശബ്ദിച്ചു. സംവിധായകന് പറഞ്ഞുവിട്ട അസോസിയേറ്റായിരുന്നു. അലന്‍സിയറെ ഒരു രംഗത്തിനായി സെറ്റ് കാത്തുനില്‍ക്കുകയാണെന്ന് വിശ്വസിപ്പിച്ച് അവിടെ നിന്നകറ്റി.
മറ്റൊരു രാത്രി മുഴുവന്‍ നീണ്ട ഷൂട്ടിംഗിനു ശേഷം ഉറങ്ങുകയായിരുന്നു. ഒരു സുഹൃത്തും തന്നോടൊപ്പം ഉണ്ടായിരുന്നു. ഇടയ്ക്ക് അലന്‍സിയര്‍ വന്ന് ബെല്‍ അടിക്കുകയും അവള് എഴുന്നേറ്റ് ചെന്ന് സംസാരിക്കുകയും ചെയ്തു. ഉറക്കം നഷ്ടപ്പെട്ട അവള് കുളിക്കാന്‍ പോയി. എന്നാല്‍ റൂമിന്റെ വാതില്‍ ലോക്ക് ചെയ്യാത്തത് മനസിലാക്കിയ അലന്‍സിയര്‍ തിരിച്ചുവന്ന് തന്റെ ബെഡ്ഷീറ്റിന് അടിയിലൂടെ വരാന്‍ തുടങ്ങിയെന്നും നടി ആരോപിക്കുന്നു. ഉച്ചത്തിലുള്ള തന്റെ അലര്‍ച്ച കേട്ട കൂട്ടുകാരി എന്താണെന്ന് വിളിച്ചു ചോദിച്ചപ്പോള്‍ അയാള്‍ തമാശയാണെന്ന് പറഞ്ഞ് ഇറങ്ങിപ്പോയി. പിന്നീട് അവള് അതിനെക്കുറിച്ച് ചോദിക്കാന്‍ ശ്രമിച്ചപ്പോള്‍ എന്തെല്ലാമോ പറഞ്ഞു.
നവാഗതനായ സംവിധായകന് ഇതിനെയെല്ലാം ചോദ്യം ചെയ്യാൻ തുടങ്ങിയതോടെ സെറ്റില്‍ മദ്യപിച്ച് വരാനും സംവിധായകൻ അണ് പ്രൊഫഷണലാണെന്ന് ആക്ഷേപിക്കാനും തുടങ്ങി. പിന്നീടും താനുള്‍പ്പടെയുള്ള നടികളെ നോക്കിയിരിക്കുന്നത് വൃത്തികെട്ട ആംഗ്യങ്ങളും മോശം സംസാരത്തിനുള്ള ശ്രമവും തുടർന്ന് കൊണ്ടായിരുന്നു. പലര്‍ക്കും ഈ ദുരനുഭവം ഉണ്ടായിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക