നിയമപരമായി വിവാഹം ചെയ്യുന്ന ട്രാൻസ്ജെൻഡർ ദമ്പതികൾക്ക് 30000 രൂപ ധനസഹായം നൽകുമെന്ന് മന്ത്രി കെ കെ ശൈലജ അറിയിച്ചു. ശസ്ത്രക്രിയയിലൂടെ പൂർണ്ണമായും സ്ത്രീയോ പുരുഷനോ ആയി മാറിയവർ നിയമപരമായി വിവാഹം കഴിച്ചാലാണ് ധനസഹായം ലഭിക്കുക.
ഇന്ത്യയില്‍ ആദ്യമായി സ്പെഷ്യല്‍ മാരേജ് ആക്ട് പ്രകാരം കേരളത്തില്‍ 2 ട്രാന്‍സ്ജെന്‍ഡര്‍ വിവാഹിതരായിയിരുന്നു. എന്നാല്‍ ഈ ക്ഷേമ പദ്ധതികളില്‍ ശസ്ത്രക്രിയയ്ക്ക് വിധേയരായി, പൂര്‍ണമായും സ്ത്രീയോ പുരുഷനോ ആയി മാറിയിട്ടുള്ള ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്കായുള്ള വിവാഹ ധനസഹായം ഉള്‍പ്പെടുത്തിയിരുന്നില്ല. ഇത് ബോധ്യമായതിനെ തുടര്‍ന്നാണ് ഈ വിഭാഗക്കാര്‍ക്ക് വിവാഹ ധനസഹായം നല്കാന് തീരുമാനിച്ചതെന്നും മന്ത്രി അറിയിച്ചു.
വിവാഹ ധനസഹായം അനുവദിക്കുന്നതിനുള്ള നിബന്ധനകള്‍ :
1. ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്ക് നിര്‍ബന്ധമായും ട്രാന്‍സ്ജെന്‍ഡര്‍ തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടായിരിക്കണം
2. വിവാഹശേഷം ആറുമാസത്തിനുശേഷം ഒരു വര്‍ഷത്തിനകവും ധനസഹായത്തിനുള അപേക്ഷ സമര്‍പ്പിച്ചിരിക്കണം
3. വിവാഹ സര്‍ട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് അപേക്ഷയോടൊപ്പം ഹാജരാക്കണം
4. അപേക്ഷയോടൊപ്പം നിലവില്‍ ദമ്ബതികള്‍ ഒന്നിച്ചു താമസിച്ചുവരുന്നതായി ബന്ധപ്പെട്ട ജനപ്രതിനിധിയുടെ (വാര്‍ഡ് മെമ്ബര്‍/കൗണ്‍സിലര്‍) സാക്ഷ്യപത്രം ഹാജരാക്കണം
5. അപേക്ഷകരില്‍ ഒരാള്‍ മാത്രം ട്രാന്‍ജെന്‍ഡര്‍ വ്യക്തിയാണെങ്കിലും ധനസഹായത്തിന് അര്‍ഹതയുണ്ടായിരിക്കും
6. വിവാഹ ധനസഹായം ഒരിക്കല്‍ ലഭിച്ചു കഴിഞ്ഞാല്‍ ഏതെങ്കിലും കാരണവശാല്‍ നിലവിലുളള വിവാഹബന്ധം വേര്‍പെടുത്തി പുനര്‍വിവാഹം കഴിക്കുകയാണെങ്കില്‍ വിവാഹ ധനസഹായത്തിന് അര്‍ഹതയുണ്ടായിരിക്കില്ല.
ശബരിമല അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് 147 പേര് ഇതുവരെ അറസ്റ്റിലായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക