ഗോസിപ്പ് കോളങ്ങളിൽ നിന്നും പാപ്പരാസി കണ്ണുകളിൽ നിന്നും എന്നും മാറി നിന്നിട്ടുള്ള സിനിമാ കുടുംബമാണ് നടൻ ശിവകുമാറിന്റേത്. എന്നാൽ കഴിഞ്ഞ ദിവസം ചെന്നൈയിൽ ഒരു ഷോപ്പിന്റെ ഉത്ഘാടനത്തിനെത്തിയ ശിവകുമാർ സെൽഫി എടുക്കാൻ ശ്രമിച്ച ആരാധകന്റെ ഫോൺ ദേഷ്യത്തോടെ തട്ടിത്തെറിപ്പിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറൽ. സംഭവം വിവാദമായതോടെ ശിവകുമാർ വിശദീകരണ കുറിപ്പ് പുറത്തിറക്കുകയായിരുന്നു.
സെലിബ്രിറ്റികള്‍ക്കും സ്വകാര്യത ആവശ്യമാണ്. കാറില്‍നിന്നും ഇറങ്ങി പരിപാടി നടക്കുന്ന സ്ഥലത്തേക്ക് എത്തുമ്ബോള്‍ അവിടെ 200-300 പേരോളം ഉണ്ടായിരുന്നു.20-25 ഓളം പേര് എനിക്ക് ചുറ്റും കൂടിനിന്ന് സെല്‍ഫി എടുക്കുന്നുണ്ടായിരുന്നു.
വോളന്റിയര്‍മാരെയും എനിക്ക് സുരക്ഷ ഒരുക്കിയ ഉദ്യോഗസ്ഥരെയും തളളിമാറ്റിയാണ് അവര്‍ സെല്‍ഫി പകര്‍ത്തുന്നത്. ഇത് കണ്ടപ്പോള്‍ എനിക്ക് അസ്വസ്ഥത ഉണ്ടായി എന്ന് ശിവകുമാര്‍ വിശദീകരിക്കുന്നു. സെലിബ്രിറ്റിയാണെങ്കിലും മറ്റാരാണെങ്കിലും ഒരാള്‍ക്കൊപ്പം സെല്‍ഫി പകര്‍ത്തുന്നതിന് മുന്‍പ് അയാളുടെ അനുവാദം തേടണമെന്നാണ് എന്റെ അഭിപ്രായം. ഒരു സെലിബ്രിറ്റി ഒരിക്കലും പൊതു സ്വത്തല്ല.
ഞാന്‍ ബുദ്ധനോ അല്ലെങ്കില്‍ സന്യാസിയോ അല്ല. ഞാനൊരു സാധാരണ മനുഷ്യനാണ്. എനിക്ക് ഇഷ്ടപ്പെടുന്ന ജീവിതം നയിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്.
എന്നെ നേതാവായോ പ്രചോദനം പകരുന്ന വ്യക്തിയായോ അംഗീകരിക്കണമെന്ന് ഞാന്‍ ആരോടും പറയാറില്ല. എല്ലാവര്ക്കും അവരുടേതായ ഒരു ഹീറോ ഉണ്ടാകും.
നിങ്ങള്‍ ചെയ്യുന്ന ഒരു കാര്യം മറ്റൊരാളെ എങ്ങനെ ബാധിക്കുമെന്ന് കൂടി ചിന്തിക്കണം; ശിവകുമാർ വിശദീകരണകുറിപ്പിൽ പറയുന്നു.
എന്നാൽ ശിവകുമാറിന്റെ വിശദീകരണത്തിൽ സിനിമാപ്രേമികൾ തൃപ്തരായില്ല. . ഇഷ്ട താരത്തെ നേരില്‍ കാണുമ്പോൾ ചിലപ്പോള്‍ ആരാധകരുടെ പെരുമാറ്റം അങ്ങനെയായിരിക്കും. അതൊക്കെ ഒരു നടന് സഹിക്കണം എന്നതായിരുന്നു ആരാധകരുടെ നിലപാട്. ഇതോടു കൂടി താരം നേരിട്ട് മാപ്പു പറഞ്ഞ് രംഗത്തെത്തുകയായിരുന്നു.
ജയറാമിന്റെ അവസരങ്ങൾ തട്ടിയെടുത്തത് ദിലീപ്? ജയറാം പ്രതികരിക്കുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക