പിഡിപി ചെയര്മാന് അബ്ദുല്‍ നാസര്‍ മഅദനിക്ക് രോഗബാധിതയായി കഴിയുന്ന ഉമ്മയെ സന്ദര്‍ശിക്കാന്‍ നല്കിയ അനുമതി വിചാരണക്കോടതി നീട്ടി. ബംഗളൂരു എന്‍ഐഎ പ്രത്യേക കോടതി എട്ട് ദിവസത്തേക്കു കൂടിയാണ് പരോള്‍ കാലാവധി നീട്ടിയത്. നേരത്തെ എട്ടു ദിവസമാണ് പരോള്‍ അനുവദിച്ചിരുന്നത്.
ഇതോടെ മഅദനിക്ക് നവംബര്‍ 12 വരെ കേരളത്തില്‍ തുടരാം. സ്വന്തം ചെലവിലാണ് മഅദനി കേരളത്തിലെത്തിയിരിക്കുന്നത്. സ്ഫോടനക്കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാധ്യമങ്ങളുമായി പങ്കുവയ്ക്കരുത്, രാഷ്ട്രീയ നേതാക്കളുമായോ പാര്‍ട്ടി അണികളുമായോ കൂടിക്കാഴ്ച നടത്തരുത്, സാക്ഷികളെ സ്വാധീനിക്കരുത് തുടങ്ങിയ കര്‍ശന ഉപാദികളോടെയാണ് പരോള്‍ അനുവദിച്ചിരിക്കുന്നത്.
കഴിഞ്ഞ ഒക്ടോബര്‍ 30 ന് ആണ് മഅദനി കേരളത്തിലെത്തിയത്. ശാസ്താംകോട്ടയിലെ ആശുപത്രിയിലെത്തിയ അദ്ദേഹം അര്‍ബുദ ബാധിതയായ മാതാവ് അസ്മ ബീവിയെ സന്ദര്‍ശിച്ചിരുന്നു. ഇതിനുമുന്‍പ് കഴിഞ്ഞ മേയ് മാസത്തിലാണ് ഉമ്മയെ കാണുന്നതിനായി മഅദനി കേരളത്തില്‍ എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക