കേരളത്തിലെ ജനങ്ങൾ വളർത്തു നായയ്ക്ക് പിണറായി വിജയന്റെ പേരിട്ടാൽ ഉത്തരവാദികളല്ലെന്ന് എ എൻ രാധാകൃഷ്ണൻ. കണ്ണൂരിൽ രാധയാത്രയുടെ സ്വീകരണത്തിനിടെയാണ് രാധാകൃഷ്ണന്റെ വിവാദ പ്രസംഗം.
ഒരു ഭരണസംവിധാനം മുഴുവന്‍ അയ്യപ്പവിശ്വാസികള്ക്കെതിരേ നീങ്ങുകയാണ്. അയ്യപ്പഭക്തരുടെ ഹൃദയം നുറുക്കി അവരെ അപമാനിച്ച് മുന്നോട്ടുപോവുകയാണ് പിണറായി വിജയന്. ഒരു കാലഘട്ടത്തില്‍ ടിപ്പു സുല്‍ത്താന്‍ രാജ്യത്തെ മുഴുവന്‍ ക്ഷേത്രങ്ങളും തകര്‍ത്തപ്പോള്‍ ആ കാലഘട്ടത്തില്‍ വിശ്വാസികള്‍ വളരെ ഹൃദയവേദനയോടെ മുന്നോട്ടുപോകുമ്പോൾ അവരുടെ വീടുകളില്‍ അവര്‍ വളര്ത്തുനായക്കിട്ട പേര് ടിപ്പു എന്നായിരുന്നു. ഞാന്‍ മനസിലാക്കുന്നത് അധികം കാലം കഴിയുന്നതിനു മുൻപ് കേരളത്തിലെ കുടുംബങ്ങളില്‍ വളര്‍ത്തുനായകള്‍ക്ക് മുഖ്യമന്ത്രിയുടെ പേരിട്ടാല്‍ അതിന് ഞങ്ങളാരും ഉത്തരവാദികളായിരിക്കില്ല; രാധാകൃഷ്ണൻ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക