ബംഗളൂരു: അന്തരിച്ച കേന്ദ്രമന്ത്രി അനന്ത് കുമാറിന്റെ സംസ്കാരം ഇന്ന് വൈകിട്ട് അഞ്ചിന് ബംഗളൂരുവിലെ ചാമരാജ് പേട്ട് ശ്മശാനത്തിൽ നടക്കും. ഇന്ന് പുലര്‍ച്ചെ ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് അനന്ത് കുമാറിന്റെ അന്ത്യം സംഭവിച്ചത്.
അര്‍ബുദ ബാധയേത്തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. കേന്ദ്ര മന്ത്രി സഭയില്‍ പാര്‍ലമെന്ററികാര്യ വകുപ്പിന് പുറമേ രാസവള വകുപ്പിന്റെ ചുമതലയും അനന്ത് കുമാരിനായിരുന്നു.നേരത്തെ, വാജ്പേയ് സര്‍ക്കാരിന്റെ കാലത്ത് വ്യോമയാന മന്ത്രിയായിരുന്ന അനന്ദ് കുമാര്‍ ആറ് തവണ പാര്‍ലമെന്റ് അംഗമായിട്ടുണ്ട്.
ബിജെപിയുടെ ദക്ഷിണേന്ത്യയിലെ പ്രമുഖനായ നേതാവായിരുന്നു അനന്ത് കുമാര്‍.2003ല്‍ ബിജെപിയുടെ കര്‍ണാടക അധ്യക്ഷപദവി വഹിച്ചിട്ടുണ്ട്. 1996ലാണ് ആദ്യമായി ലോക്സഭയിലെത്തിയത്. 1998ല്‍ വാജ്പേയി മന്ത്രിസഭയില്‍ വ്യോമയാന മന്ത്രിയായും പ്രവര്‍ത്തിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക