അധികാരത്തിലേറെ മണിക്കൂറുകള്‍ക്കുള്ളില്‍ കാര്‍ഷീക വായ്പകള്‍ എഴുതി തള്ളി മുഖ്യമന്ത്രി കമല്‍ നാഥ്. മുഖ്യമന്ത്രിയായി അധികാരമേറ്റ് മണിക്കൂറുകള്‍ക്കുള്ളിലാണ് കമല്‍ നാഥ് 2 ലക്ഷം രൂപ വരെയുള്ള കാര്‍ഷീക വായ്പകള്‍ എഴുതി തള്ളിയത്. നിയമസഭ തിരഞ്ഞെടുപ്പിന് മുന്‍പ് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇക്കാര്യം വാഗ്ദാനം നല്‍കിയിരുന്നു.
ദേശസാല്‍കൃത, സഹകരണ ബാങ്കുകള്‍ക്ക് ഈ ഉത്തരവ് ബാധകമാണ്. ജൂണ്‍ എഴിന് മന്ദ് സൗറില്‍ നടന്ന റാലിയിലാണ് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ കാര്‍ഷീക വായ്പകള്‍ എഴുതി തള്ളുമെന്ന് ഉറപ്പ് നല്‍കിയത്.
അധികാരമേറ്റാല്‍ പത്ത് ദിവസത്തിനുള്ളില്‍ എന്നായിരുന്നു രാഹുല്‍ ഗാന്ധി പറഞ്ഞത്. എന്നാള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ വായ്പകള്‍ എഴുതി തള്ളിക്കൊണ്ട് മുഖ്യമന്ത്രി ഉത്തരവിടുകയായിരുന്നു.
മുഖ്യമന്ത്രി ഉത്തരവില്‍ ഒപ്പിട്ടയുടനെ പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജേഷ് രാജോറ ഇത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ ബന്ധപ്പെട്ടവര്‍ക്ക് നല്കി. 2018 മാര്‍ച്ച് 31 വരെയുള്ള കാർഷിക വായ്പകളാണ് എഴുതി തള്ളിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക