ഡൽഹി; തെക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ ദ്വാരകയില്‍ എൻ ജി ഒ യൂണിയൻ നടത്തിയിരുന്ന അഭയകേന്ദ്രത്തിൽ വനിതാ കമ്മീഷൻ നടത്തിയ പരിശോധനയിൽ പുറത്തായത് ക്രൂര പീഡനത്തിന്റെ കഥ. ലൈംഗിക അതിക്രമങ്ങള്‍ക്കു പുറമേ വൃത്തിഹീനമായ അന്തരീക്ഷമാണ് ഷെല്‍ട്ടര്‍ ഹോമിലുള്ളതെന്ന് കമ്മീഷൻ കണ്ടെത്തി.
പാചകവും കക്കൂസ് വൃത്തിയാക്കലും ഉള്‍പ്പെടെയുള്ള ജോലികള്‍ അന്തേവാസികളായ പെണ്‍കുട്ടികളെ ഉപയോഗിച്ചാണ് ചെയ്തിരുന്നത്. ആവശ്യത്തിനു ജീവനക്കാര്‍ ഇവിടെ ഉണ്ടായിരുന്നില്ല. ശിക്ഷയെന്ന നിലയില്‍ അഭയകേന്ദ്രത്തിലെ ജീവനക്കാര്‍ പെണ്‍കുട്ടികളുടെ സ്വകാര്യ ഭാഗങ്ങളില്‍ മുളകുപൊടി തേച്ചിരുന്നതായി കമ്മീഷന് കണ്ടെത്തി. വ്യാഴാഴ്ച രാത്രിയാണ് വനിതാ കമ്മീഷന് പരിശോധന നടത്തിയത്.
6-15 വരെ പ്രായമുള്ള കുട്ടികളെയാണ് ഷെല്‍ട്ടര്‍ ഹോമില്‍ പാര്‍പ്പിച്ചിരുന്നത്. കേസ് രജിസ്റ്റര്‍ ചെയ്തതായും സംഭവം അന്വേഷിച്ചുവരികയാണെന്നും ദ്വാരക ഡെപ്യൂട്ടി കമ്മീഷണര്‍ ആന്റോ അല്‍ഫോന്‍സ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക