യുവതി പ്രവേശനത്തെ തുടർന്ന് ശബരിമല കർമസമിതിയുടെ നേതൃത്വത്തിൽ നടന്ന ഹർത്താൽ സംഘർഷം കെട്ടടങ്ങും മുമ്പ് ശബരിമലയിൽ ദർശനം നടത്തി 47കാരിയായശ്രീലങ്കന് യുവതി . ശശികല എന്ന യുവതിയാണ് ഇരുമുടിക്കെട്ടുമായി പതിനെട്ടാംപടിയിലൂടെ കയറി സന്നിധാനത്ത് ദര്‍ശനം നടത്തിയത്.
വ്യാഴാഴ്ച രാത്രിയിലും ഇന്നലെ രാവിലെയും സന്നിധാനം പൊലീസ് ഇക്കാര്യം നിഷേധിച്ചെങ്കിലും സി.സി ടിവി കാമറ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ ഇക്കാര്യം ഔദ്യോഗികമായി പുറത്തുവിട്ടതോടെ പൊലീസിന്റെയും സ്ഥിരീകരണമുണ്ടായി.
ഇതോടെ സുപ്രീംകോടതി വിധിക്ക് ശേഷം സന്നിധാനത്ത് ദര്‍ശനം നടത്തിയ യുവതികളുടെ എണ്ണം മൂന്നായി. രാത്രി ഹരിവരാസനം പാടി നട അടയ്ക്കുന്നതിന് മിനിട്ടുകള്‍ക്ക് മുമ്പാണ് ശശികല ദര്‍ശനം നടത്തിയത്. സന്നിധാനത്ത് നല്ല തിരക്കുണ്ടായിരുന്നതിനാല്‍ ആരും തിരിച്ചറിഞ്ഞില്ല. ഭര്‍ത്താവ് ശരവണമാരനും മകനും ഗുരുസ്വാമിക്കുമൊപ്പം വ്യാഴാഴ്ച രാവിലെയാണ് ശശികല പമ്പയിൽ എത്തിയത്.
പമ്പ പൊലീസ് സ്റ്റേഷനില്‍ എത്തി സംരക്ഷണം ആവശ്യപ്പെട്ടെങ്കിലും സുരക്ഷാ പ്രശ്നങ്ങള്‍ ഇവരെ പറഞ്ഞ് മനസിലാക്കി. തന്റെ ഗര്‍ഭപാത്രം നീക്കം ചെയ്തതാണെന്നും അതിനാല്‍ അശുദ്ധിയില്ലെന്നും പറഞ്ഞതോടെ പൊലീസ് വഴങ്ങി. ഇതിന്റെ രേഖകളും ഹാജരാക്കി. തുടര്‍ന്നാണ് രാത്രിയില്‍ മലകയറാന്‍ അനുവദിച്ചത്.
ശശികലയും ഗുരുസ്വാമിയും മഫ്തി പൊലീസിന്റെ സംരക്ഷണയിലാണ് ദര്‍ശനം നടത്തിയത്. തലശേരി സ്കൂള്‍ ഒഫ് ലീഗല്‍ സ്റ്റഡീസിലെ അസോസിയേറ്റ് പ്രൊഫസര്‍ കോഴിക്കോട് സ്വദേശിനി ബിന്ദു അമ്മിണി (41), മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശിനി കനകദുര്‍ഗ (40) എന്നിവരാണ് കഴിഞ്ഞ രണ്ടിന് ആദ്യമായി ദര്‍ശനം നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക