ശ്രീലങ്കൻ സ്വദേശിനിയായ 47 കാരി ദർശനം നടത്തിയ സാഹചര്യത്തിൽ അടിയന്തിരമായി ശുദ്ധിക്രിയകൾ നടത്തില്ലെന്നാണ് തന്ത്രിയുടെ തീരുമാനമെന്ന് റിപ്പോർട്ട്. കനകദുർഗ, ബിന്ദു എന്നീ യുവതികൾ സന്നിധാനത്തെത്തി ദർശനം നടത്തിയെന്ന് സ്ഥിദ്ധീകരിച്ചതിനു പിന്നാലെ തന്ത്രിയുടെ നേതൃത്വത്തിൽ നടയടച്ച് ശുദ്ധിക്രിയ നടത്തിയിരുന്നു. ഇതിന്റെ പേരിൽ തന്ത്രിയ്ക്കെതിരെ മുഖ്യമന്ത്രിയുടേതുൾപ്പടെ നിരവധി വിമർശനങ്ങളാണ് ഉയർന്നത്.
അനുമതിയില്ലാതെ ശുദ്ധിക്രിയ നടത്തിയതില്‍ തന്ത്രിയോട് ദേവസ്വം ബോര്‍ഡ് വിശദീകരണം ചോദിച്ചിട്ടുണ്ട്. 15 ദിവസങ്ങള്‍ക്കകം വിശദീകരണം നല്‍കാനാണ് നിര്‍ദേശം. എന്നാല്‍ ആചാര ലംഘനമുണ്ടായെന്ന് സ്ഥിരീകരണമുണ്ടായാല്‍ പരിഹാര ക്രിയകള്‍ ചെയ്യുമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണെന്ന് തന്ത്രി വ്യക്തമാക്കിയിരുന്നു. വേണ്ടി വന്നാല്‍ മകരവിളക്കിന് മുന്നോടിയായുള്ള പൂജകള്‍ക്കൊപ്പം ശുദ്ധിക്രിയ നടത്തുമെന്നും തന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക