കണ്ണൂർ: ജനങ്ങളുടെ കുടിവെള്ളം മലിനമാക്കിയതിന് പിന്നാലെ ഏഴിമല നാവിക അക്കാദമിയുടെ മാലിന്യ പ്ലാന്റ് പുറന്തള്ളുന്ന മാലിന്യം ഏറൻ പുഴയിലെ വെള്ളവും മലിനമാക്കുന്നുവെന്ന് പരാതി. ഇത് കൂടാതെ മത്സ്യ തൊഴിലാളികൾക്കും കക്കവാരൽ തൊഴിലാളികൾക്കും പുഴവെള്ളത്തിൽ നിന്നും വിവിധ തരം അസുഖങ്ങൾ പടരുന്നതായും റിപ്പോർട്ടുണ്ട്. ഇതേതുടർന്ന് വെള്ളം പരിശോധിച്ചപ്പോഴാണ് പുഴവെള്ളത്തിൽ മാലിന്യത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്.
ഒരു ലിറ്റർ വെള്ളത്തിൽ 1000 മില്ലിഗ്രാം വരെ ക്ലോറൈഡ് അനുവദനീയമാണെങ്കിലും പരിശോധനയിൽ 14042 മില്ലിഗ്രാം ക്ലോറൈഡാണ് കണ്ടെത്തിയത്. ഇതുപോലെ തന്നെയാണ് മറ്റു ലാവണങ്ങളുടെയും മാലിന്യങ്ങളുടെയും വർധന.
പ്രതികരിക്കാൻ ഇവിടെ എഴുതുക