ന്യൂഡല്‍ഹി: സുപ്രീംകോടതിയില്‍നിന്നും മമത ബാനര്‍ജിയ്ക്ക് കനത്ത തിരിച്ചടി. പശ്ചിമബംഗാള്‍ സര്‍ക്കാരിനെതിരെയും പൊലീസിനെതിരെയും സിബിഐ നല്കിയ ഹര്‍ജി പരിഗണിച്ച സുപ്രീം കോടതി സിബിഐ അന്വേഷണവുമായി സഹകരിക്കണമെന്നാവശ്യപ്പെട്ടു. കൊല്‍ക്കത്ത കമ്മീഷണര്‍ രാജീവ് കുമാര്‍ സിബിഐയ്ക്ക് മുന്നില്‍ ഹാജരാകണമെന്നും കോടതി പറഞ്ഞു.
കൂടാതെ, സിബിഐയ്ക്ക് മുന്നില്‍ ഹാജരാകാന്‍ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ മടിക്കേണ്ടതില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ചീഫ് ജസ്റ്റിസ് രജ്ഞന്‍ ഗൊഗോയ് അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിച്ചത്. ഈ മാസം 21 ന് കേസ് വീണ്ടും സുപ്രീം കോടതി പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക