ഇസ്ലാമിക വിപ്ളപാവത്തിന്റെ നാല്പതാം വാർഷികമാഘോഷിച്ച് ഇറാൻ. വാർഷികത്തെ തുടർന്ന് ഫ്രീഡം സ്ക്വയറിൽ സംഘടിപ്പിച്ച റാലിയിൽ പത്തുലക്ഷത്തിലധികം പേർ പങ്കെടുത്തു. ഇറാന്റെ മേല്‍ അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധം വകവെക്കാതെയാണ് ലക്ഷകണക്കിനാളുകള്‍ തെരുവുകളില്‍ ഇറങ്ങിയത്.
ഇസ്ലാമിക വിപ്ലവം ഇറാനെ ഏകാധിപത്യ ഭരണത്തില്‍ നിന്നും, കോളനി വത്കരണത്തില്‍ നിന്നും മോചിപ്പിച്ചുവെന്നും, സ്വതന്ത്രമായൊരു ഭരണസംവിധാനം നമുക്കിന്നുണ്ടെന്നും ജനങ്ങളെ അഭിസംബോധന ചെയ്ത് പ്രസിഡന്റ് ഹസന് റൂഹാനി പറഞ്ഞു.ആക്രമണ സാധ്യതയുള്ളതിനാല്‍ കനത്ത സുരക്ഷയിലാണ് റാലി ഒരുക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക