കശ്മീരില്‍ ഹിതപരിശോധന നടത്താന്‍ സര്‍ക്കാര്‍ ഭയക്കുന്നതെന്തിനാണെന്ന് നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്ഹാസന്. ഇന്ത്യ മികച്ച രാജ്യമാണെന്ന് തെളിയിക്കണമെങ്കില്‍ ഇങ്ങനെയല്ല കശ്മീര്‍ പ്രശ്നത്തില്‍ പ്രതികരിക്കേണ്ടതെന്ന് കമല്‍ പറഞ്ഞു. സൈന്യം കശ്മീരിലേക്ക് മരിക്കാനായിട്ടാണ് പോകുന്നതെന്ന് ആളുകള്‍ പറയുമ്പോൾ വിഷമം തോന്നാറുണ്ട്.
സൈന്യം തന്നെ ഒരു പഴയ സങ്കല്പമാണ്. ഭക്ഷണത്തിനായി മനുഷ്യര്‍ തമ്മില്‍ തമ്മില്‍ കൊലപ്പെടുത്തില്ലെന്ന് നാം തീരുമാനിച്ചത് പോലെ ഈ യുദ്ധത്തിനും അവസാനം വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയിലെയും പാകിസ്താനിലെയും രാഷ്ട്രീയക്കാര്‍ മര്യാദയ്ക്ക് പ്രവര്‍ത്തിച്ചാല്‍ ഒരു പട്ടാളക്കാരനും മരിക്കില്ലെന്നും സ്ഥിതി നിയന്ത്രണ വിധേയമായിരിക്കുമെന്നും പറഞ്ഞു .
പാക് അധീന കശ്മീരില്‍ ജിഹാദികളുടെ ചിത്രങ്ങള്‍ വീരനായകരാക്കി ട്രെയിനുകളില്‍ വയ്ക്കുന്നു. അതൊരു ബുദ്ധിശൂന്യമായ കാര്യമാണ്. ബുദ്ധിശൂന്യമായ കാര്യങ്ങള്‍ ഇന്ത്യയും ചെയ്യുന്നുണ്ട്. അതല്ല വേണ്ടത്. ഇന്ത്യ മികച്ച രാജ്യമാണെന്ന് തെളിയിക്കണമെങ്കില്‍ നാം ഇങ്ങനെയല്ല പ്രതികരിക്കേണ്ടത്. അതിന് പുതിയൊരു രാഷ്ട്രീയ സംസ്കാരം രൂപപ്പെടണമെന്നും കമല്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക