തിരുവനന്തപുരം: തലസ്ഥാനത്ത് പലസ്ഥലങ്ങളിൽ ഡ്രോണ്‍ പറത്തിയവരെ തിരിച്ചറിഞ്ഞു. റെയില്‍പാതയ്ക്കായി സര്‍വ്വേ നടത്തുന്നതിനായി പറത്തിയ ഡ്രോണ്‍ നിയന്ത്രണം വിട്ടതാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഈ മാസം 22ന് വിക്രം സാരാഭായ് സ്പേസ് സെന്റര്‍ ഉള്‍പ്പെടെയുള്ള പ്രദേശത്ത് അര്‍ദ്ധരാത്രിയില്‍ ഡ്രോണ്‍ പറത്തിയതായി കണ്ടെത്തിയിരുന്നു. കോവളം തീരത്ത് പട്രോളിങ് നടത്തിയ പൊലീസുകാരാണ് രാത്രി ഒരുമണിയോടെ ദുരൂഹ സാഹചര്യത്തില്‍ ഡ്രോണ്‍ കണ്ടെത്തിയത്. ഇത് സംബന്ധിച്ച് പോലീസ് അന്നുതന്നെ അന്വേഷണം ആരംഭിച്ചിരുന്നു.
തുടര്‍ന്ന് കഴിഞ്ഞ ദിവസം വീണ്ടും സംസ്ഥാന പൊലീസ് ആസ്ഥാനത്തിന് അഞ്ചാം നിലക്ക് സമീപവും അനുവാദമില്ലാതെ ഡ്രോണ്‍ പറക്കുന്നത് സുരക്ഷാ ചുമതലയുള്ള പൊലീസുകാരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു.
തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ അതീവ സുരക്ഷാ മേഖലയായ ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ സുരക്ഷാ ക്യാമറയിലും ഡ്രോണ്‍ പറന്ന ദൃശ്യങ്ങള്‍ കണ്ടെത്തി.
തലസ്ഥാനത്ത് നടക്കുന്ന ഏതെങ്കിലും സിനിമാ ഷൂട്ടിംഗിന്റെ ഭാഗമായാണോ ഡ്രോണ്‍ പറതതിയതെന്നത് സംബന്ധിച്ചും പൊലീസ് അന്വേഷണം നടത്തിയിരുന്നു.
അതീവ സുരക്ഷാ മേഖലകളില്‍ ഡ്രോണ്‍ പറന്ന സംഭവത്തില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് സര്‍വ്വേ ഏജന്‍സിയുടെ വെളിപ്പെടുത്തല്‍. എന്നാല്‍ ഡ്രോണ്‍ പറത്തുന്നതിന് സര്‍വ്വേ നടത്തുന്ന ഏജന്‍സി അനുവാദം വാങ്ങിയിരുന്നില്ലെന്ന് പൊലീസ് പറയുന്നു.
ഡ്രോൺ ക്യാമറ ഉപയോഗിക്കുന്നവർ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഏവിയേഷൻ മാർഗനിർദ്ദേശങ്ങൾ അനുസരിച്ചു രജിസ്ട്രേഷൻ നടത്തിയിരിക്കണമെന്ന് പൊലീസ് അറിയിച്ചു. 2018 ഡിസംബർ മുതൽ ഡ്രോണുകൾക്ക് കർശനനിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
250 ഗ്രാം ഭാരമുള്ള നാനോ ഡ്രോണുകൾ മുതൽ 150 കിലോ ഗ്രാം വരുന്ന ഹെവി ഡ്രോണുകൾ വരെ ഭാരമനുസരിച്ച് 5 വിഭാഗങ്ങളിലായി തിരിച്ചാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളത്. 250 ഗ്രാം വരെ ഭാരമുള്ള നാനോ ഡ്രോണുകൾക്ക് റജിസ്ട്രേഷൻ ആവശ്യമില്ലെങ്കിലും 50 അടിക്ക് മുകളിൽ പറക്കാൻ പാടില്ല. സുരക്ഷാ വിഭാഗങ്ങൾ ഉപയോഗിക്കുന്ന ഡ്രോണുകൾക്ക് അനുമതി ആവശ്യമില്ല.
നാനോ ഡ്രോണുകൾക്ക് മുകളിലുള്ള എല്ലാ ഡ്രോണുകള്‍ക്കും വ്യോമയാന ഡയറക്ടറേറ്റ് നൽകുന്ന പെർമിറ്റും വ്യക്തിഗത തിരിച്ചറിയൽ നമ്പരും വേണം. അനുമതിയുണ്ടെങ്കിലും 400 അടി ഉയരത്തിൽ മാത്രമേ ഇവ പറത്താൻ പാടുള്ളൂ. പാർലമെന്റ്, രാഷ്ട്രപതിഭവൻ, വിമാനത്താവളപരിസരം, സേനാകേന്ദ്രങ്ങൾ, സംസ്ഥാന സെക്രട്ടറിയേറ്റ്, മറ്റു സുരക്ഷാ സ്ഥാപനങ്ങൾ രാജ്യാന്തരഅതിർത്തിയുടെ 50 കിലോമീറ്റർ പരിധിയിലും കടലിൽ തീരത്തു നിന്ന് 500 മീറ്ററിനപ്പുറവും ഡ്രോണുകൾ പറത്താൻ പാടില്ലെന്ന് പൊലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക