പ്രശസ്ത ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും അഭിനേത്രിയുമായ ആനന്ദവല്ലി അന്തരിച്ചു. നാലു പതിറ്റാണ്ടോളം മലയാള സിനിമയിലെ ഡബ്ബിംഗ് മേഖലയില്‍ നിറസാന്നിധ്യമായിരുന്ന ആനന്ദവല്ലി 3700 ഓളം ചിത്രങ്ങള്‍ക്കാണ് ശബ്ദം നല്‍കിയത്. തിരുവനന്തപുരത്ത് ഉച്ചക്ക് മൂന്നേകാലോടെയാണ് അന്ത്യം.
മണിപ്പുഴവീട്ടില്‍ രാമന്‍പിള്ള ചെമ്പകകുട്ടി എന്നിവരുടെ മകളായി കൊല്ലം വെളിയത്ത് ജനിച്ച ഇവര്‍ കലയിലുള്ള അച്ഛന്റെ അതിയായ താത്പര്യത്താലാണ് കലാരംഗത്തേക്കെത്തുന്നത്. നാടകരംഗത്തിലൂടെ എത്തിയ ആനന്ദവല്ലി പിന്നീട് സിനിമയിലെ ശബ്ദമോഖലയില് സജീവമായി. പൂര്‍ണിമ ജയറാം, ഗൗതമി, ഗീത, സുഹാസിനി എന്നിവരുള്‍പ്പെടെയുള്ളവര്‍ക്ക് ശബ്ദം നല്കി തിരക്കുള്ള കലാകാരിയായി. ‘ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ ‘ എന്ന ചിത്രത്തില്‍ പൂര്‍ണിമ ജയറാമിന് ശബ്ദം നല്‍കിയതാണ് ഏറെ ശ്രദ്ധേയയാക്കിയത്.
സംവിധായകന് ദീപനാണ് മകന്. നാടകത്തിലും സിനിമയിലും അഭിനയിച്ചിട്ടുമുണ്ട്. ഏണിപ്പടികളാണ് ആദ്യമായി അഭിനയിച്ച ചിത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക