രണ്ടാംഘട്ട ലോക്സഭാ തിരഞ്ഞെടുപ്പ് പുരോഗമിച്ചു കൊണ്ടിരിക്കുന്ന പശ്ചിമ ബംഗാളിൽ സി പി എം സ്ഥാനാർത്ഥിക്ക് നേരെ ആക്രമണം. സി.പി.എം സ്ഥാനാര്‍ത്ഥിയും പോളിറ്റ്ബ്യൂറോ അംഗവുമായ മുഹമ്മദ് സലീമിന്റെ വാഹനവ്യൂഹത്തിനു നേരെയാണ് വെടിവയ്പ്പ് നടന്നത്. മുഹമ്മദ് സലീമിന്റെ വാഹന വ്യൂഹം റായ്ഗഞ്ചിലെ ഇസ്ലാംപൂർ വഴി കടന്നുപോകുന്നതിനിടെ ഒരു കൂട്ടം ആള്ക്കാര് തുടര്‍ച്ചയായി വെടിയുതിര്‍ക്കുകയായിരുന്നു. കൂടാതെ കല്ലുകളും ഇഷ്ടികകളും വാഹനത്തിനു നേരെ എറിയുകയും ചെയ്തു.
സംഭവത്തിന് പിന്നിൽ തൃണമൂൽ കോൺഗ്രസ് ആണെന്ന് മുഹമ്മദ് സലിം ആരോപിച്ചു. സ്ഥാനാര്‍ത്ഥിക്കു നേരെ നടന്ന ആക്രമണം സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന് സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫീസറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക