സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്കെതിരായ ലൈംഗിക പീഡന പരാതിയിൽ കഴമ്പില്ലെന്ന് ആഭ്യന്തര അന്വേഷണ സമിതി കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ സുപ്രീം കോടതി മുന്‍ ജീവനക്കാരിയുടെ പരാതി തള്ളി. കഴിഞ്ഞ ഏപ്രിൽ 21 നാണ് ലൈംഗിക പീഡനം ആരോപിച്ച് മുൻ കോർട്ട് ജീവനക്കാരിയായ യുവതി 22 ജഡ്ജിമാർക്ക് കത്ത് നൽകിയത്. എന്നാൽ ഇതിനെതിരെ അഭിഭാഷകനായ ഉത്സവ ബൈൻസ് സമർപ്പിച്ച സത്യവാങ്മൂലത്തിൽ ചീഫ് ജസ്റ്റിസിനെതിരെ ഗൂഢാലോചന നടന്നതായി ആരോപിച്ചു.
തുടർന്ന് ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച് ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. ജസ്റ്റിസ് എ.കെ. പട്നായിക്കിനായിരിന്നു ആഭ്യന്തര അന്വേഷണ സമിതിയുടെ ചുമതല. പരാതിക്കാരിയില്‍ നിന്ന് രണ്ട് തവണയും ചീഫ് ജസ്റ്റിസില്‍ നിന്ന് ഒരു വട്ടവും മൊഴി രേഖപ്പെടുത്തി. മറ്റ് വിശദാംശങ്ങളും പരിശോധിച്ചു. ഒടുവില്‍ സുപ്രീം കോടതി മുന്‍ ജീവനക്കാരിയുടെ പരാതിയില്‍ കഴമ്പില്ലെന്ന് കണ്ടെത്തുകയായിരുന്നു.
ഇക്കാര്യം ഉള്‍ക്കൊള്ളിച്ച അന്വേഷണ റിപ്പോര്‍ട്ട് ജസ്റ്റിസ് എൻ.വി രമണയ്ക്ക് കൈമാറി. അതേസമയം ആഭ്യന്തര സമിതിയുടെ ഈ അന്വേഷണം ഏകപക്ഷീയമാണെന്ന് പരാതിക്കാരി നേരത്തെ ആരോപിച്ചിരുന്നു കൂടാതെ അന്വേഷണ സമിതിയുമായി സഹകരിക്കില്ലെന്നും അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക