ഡൽഹിയിൽ ക്രൂരമായ കൂട്ടബലാത്സംഗത്തിന് ഇരയായി മരിച്ച നിർഭയ ഇന്നും ഭാരതത്തിന്റെ ഉണങ്ങാത്ത കണ്ണുനീരാണ്. തങ്ങളുടെ കുടുംബത്തെ പ്രതിസന്ധിഘട്ടങ്ങളിൽ നിന്നും കരകയറ്റി രക്ഷിച്ചത് രാഹുൽ ഗാന്ധിയാണെന്ന വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് നിർഭയയുടെ പിതാവ്. നിർഭയയുടെ മരണത്തിനു ശേഷം തങ്ങൾ നേരിട്ട ഓരോ പ്രതിസന്ധി ഘട്ടത്തിലും രാഹുൽ തങ്ങൾക്കൊപ്പം നിന്നിരുന്നുവെന്ന് നിർഭയയുടെ പിതാവ് പറയുന്നു. മാനസികമായി തങ്ങൾ അനുഭവിച്ചിരുന്ന പ്രശ്നങ്ങളിൽ പോലും രാഹുൽ താങ്ങായി എന്നും നിർഭയയുടെ പിതാവ് ഭദ്രിനാഥ് സിംഗ് കൂട്ടിച്ചേർത്തു. വൈകാരികമായും സാമ്പത്തികമായും തങ്ങളെ സഹായിച്ചിരുന്ന രാഹുൽ താൻ സഹായിക്കുന്ന കാര്യം രഹസ്യമായി വയ്ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നതായും ഇദ്ദേഹം പറയുന്നു.
പൈലറ്റാകാൻ പഠിക്കുന്ന തന്റെ മകനെ രാഹുൽ നിരന്തരം പ്രചോദിപ്പിച്ചു കൊണ്ടിരുന്നു. പൈലറ്റാകാൻ നിർദ്ദേശം നൽകിയതും ഇറാൻ അക്കാദമയിൽ പ്രവേശനം നേടിക്കൊടുത്തതും രാഹുൽ ഗാന്ധിയാണ്; ഭദ്രിനാഥ് പറയുന്നു.
ഇൻഡിഗോ എയർലൈൻസിലാണ് നിർഭയയുടെ സഹോദരൻ ഇപ്പോൾ ജോലി ചെയ്യുന്നത്. ഭദ്രിനാഥ് ഇന്ദിരാ ഗാന്ധി ഇന്റർനാഷണൽ എയർപ്പോർട്ടിലും.
പ്രതികരിക്കാൻ ഇവിടെ എഴുതുക