തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ നിരോധിച്ചിട്ടില്ലെന്ന് വനം വകുപ്പ് മന്ത്രി കെ. രാജു. വൈൽഡ് ലൈഫ് വാർഡൻ കളക്ടർക്ക് നൽകിയ കത്തിലും നിരോധിക്കണമെന്ന് പറഞ്ഞിട്ടില്ലെന്ന വസ്തുത ചൂണ്ടിക്കാട്ടിയിട്ടേയുള്ളു എന്ന് മന്ത്രി പറഞ്ഞു.
തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിക്കുന്നത് അഭികാമ്യമല്ലെന്നായിരുന്നു റിപ്പോർട്ട്. വസ്തുത ചൂണ്ടിക്കാട്ടുന്നത് വൈൽഡ് ലൈഫ് വാർഡന്റെയും വകുപ്പിന്റെയും ഉത്തരവാദിത്വമാണ്. കോടതിയുടെ തീരുമാനം നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.ഫേസ്ബുക്കിൽ പറഞ്ഞത് വസ്തുതയാണ്. എല്ലാ ആന ഉടമകളെയുമല്ല പറഞ്ഞത്. ചില നിക്ഷിപ്ത താല്പര്യക്കാരാണ് തന്റെ നിലപാടിനെതിരെ രംഗത്ത് വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് ഉത്സവങ്ങളിൽ പങ്കെടുക്കാൻ വിലക്കേർപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് മെയ് 11 മുതൽ ആനകളെ ഉത്സവങ്ങൾക്കും പൊതുപരിപാടികൾക്കും നൽകില്ലെന്ന് ആന ഉടമകളുടെ സംഘടന വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക