തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കാലം എത്തുന്നതിന്റെ ഭാഗമായി ജനപങ്കാളിത്തത്തോടെ ശുചീകരണ യജ്ഞം 11, 12 തീയതികളില്‍ നടത്തും. മഴക്കാലപൂര്‍വ്വ ശുചീകരണം, പകര്‍ച്ച വ്യാധി പ്രതിരോധം എന്നിവ സംസ്ഥാനത്ത് കാര്യക്ഷമമായി നടപ്പാക്കുന്നതിനുള്ള രൂപരേഖ സര്‍ക്കാര്‍ തയ്യാറാക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.
മഴക്കാലത്തിനു മുന്നോടിയായി കുളങ്ങളും നദികളും തോടുകളും വൃത്തിയാക്കി ഒഴുക്കു സുഗമമാക്കുന്നതിന്റെ ഭാഗമായാണ് ശുചീകരണ യജ്ഞം. ജില്ലാതലത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് മന്ത്രിമാര്‍ക്കും സെക്രട്ടറിമാര്‍ക്കുമാണ് ചുമതല. മാലിന്യ സംസ്കരണത്തിന് ജനവാസമില്ലാത്ത സ്ഥലം കണ്ടെത്താന്‍ ജില്ലാ കളക്ടര്‍മാരെയും ചുമതലപ്പെടുതുകയും ചെയ്തു .
സ്കൂള്‍ തുറക്കുംമുമ്ബേ സ്കൂള്‍പരിസരം വൃത്തിയാക്കാനും ശ്രദ്ധിക്കണം എന്നും ഉത്തരവ്. വിവിധ വകുപ്പുകളുടെ ഏകോപനത്തില്‍ ഒരുവര്‍ഷം നീളുന്ന മാലിന്യമുക്ത പകര്‍ച്ചവ്യാധി പ്രതിരോധപ്രവര്‍ത്തനങ്ങളാണ് നടപ്പാക്കുന്നത്. ജലസ്രോതസ്സുകളിലും കനാലുകളിലും വിസര്‍ജ്യമുള്‍പ്പെടെയുള്ള മാലിന്യം തള്ളുന്നവര്‍ക്കെതിരെ നിയമനടപടി കര്‍ശനമാക്കാനും തീരുമാനിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക