അസമിൽ ഹൈലാകണ്ഡിയിൽ വർഗീയ ലഹളയെ തുടർന്ന് നിരോധനാജ്ഞ പ്രഖ്യാപിച്ചു. രണ്ട് മതവിഭാഗങ്ങൾ തമ്മിലുണ്ടായ തർക്കം ലഹളയിലേക്ക് വഴിവെക്കുകയായിരുന്നു. ലഹളയിൽ 15 പേർക്കാണ് പരിക്കേറ്റത്.
നിരവധി സ്ഥാപനങ്ങളും അക്രമികള്‍ തകര്‍ത്തു. ദിവസങ്ങൾക്ക് മുമ്പ് ആരാധനാലയത്തിന് മുന്നിലുണ്ടായ ആക്രമം ലഹളയ്ക്ക് വഴി ഒരുക്കുകയായിരുന്നു. സ്ഥിതിഗതികള്‍ പൂര്‍വസ്ഥിതിയിലാക്കാന്‍ പ്രദേശത്ത് കൂടുതൽ പോലീസുകാരെ വിന്യസിച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. 2012ല്‍ ആസമിൽ ബോഡോ വിഭാഗവും ബംഗാളി മുസ്ലിംകളും തമ്മിലുണ്ടായ ലഹളയില്‍ 77 പേര് കൊല്ലപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക