കുറ്റവാളികൾക്ക് ശിക്ഷാകാലാവധി വീട്ടുതടങ്കലിൽ പൂർത്തിയാക്കാവുന്ന ന്യൂതനരീതിക്ക് തുടക്കം കുറിച്ച് റാസൽഖൈമ. കുറ്റവാളികളെ ഇലക്ട്രോണിക് സാങ്കേതികവിദ്യ വഴി നിരീക്ഷിക്കുന്ന പരീക്ഷണത്തിന് നേരത്തെ തുടക്കം കുറിച്ചിരുന്നുവെങ്കിലും ഇത് ഔദ്യോഗികമായി നടപ്പിലാക്കി എന്നാണ് ഇപ്പോൾ ആഭ്യന്തര മന്ത്രാലയം അറിയിച്ചിരിക്കുന്നത്. ഇതിന്റെ പ്രവർത്തന രീതികൾ വിശദമാക്കി കൊണ്ടുള്ള വിഡിയോയും മന്ത്രാലയം ട്വീറ്റ് ചെയ്തിട്ടുണ്ട്.
വീട്ടുതടങ്ങളിലുള്ള കുറ്റവാളികളെ ജിപിഎസ് ഘടിപ്പിച്ച ബ്രെയ്സ്ലെറ്റ്, ഒരു പ്രത്യേക പരിസരം മുഴുവൻ നിരീക്ഷിക്കാൻ സാധിക്കുന്ന ഉപകാരം എന്നിവയിലൂടെ നിരീക്ഷിക്കാനാകും. ഈ സംവിധാനങ്ങൾ പൂർണ്ണമായും യു എ ഇയിൽ തന്നെയാണ് വികസിപ്പിച്ചെടുത്തിരിക്കുന്നത്. എന്നാൽ ഏതുതരം കുറ്റവാളികളിലായിരിക്കും ഈ ശിക്ഷാരീതി നടപ്പിലാക്കുക എന്നതിനെ സംബന്ധിച്ചുള്ള വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക