നരേന്ദ്രമോദി വീണ്ടും പ്രധാനമന്ത്രിയാകും. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമിക്കുമ്പോൾ ബി.ജെ.പി സഖ്യം മുന്നേറുകയാണ്. ദേശീയ ജനാധിപത്യ സഖ്യത്തിന് വന്‍ ഭൂരിപക്ഷം കിട്ടുമെന്നാണ് ഇപ്പോഴത്തെ ഫലസൂചനകള്‍ വ്യക്തമാക്കുന്നത്. ബി.ജെ.പിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടാനാണ് സാദ്ധ്യത. തിരഞ്ഞെടുപ്പിന്റെ ആദ്യ ഫലങ്ങള്‍ വന്നപ്പോള്‍ യു.പി.എ ഒന്ന് പതറിയെങ്കിലും പിന്നീട് നൂറിലധികം സീറ്റുകളില്‍ മുന്നേറ്റം നടത്തി. എക്സിറ്റ്പോൾ ഫലങ്ങളിൽ കൂടുതലും ബി.ജെ.പിക്ക് ഒറ്റയക്ക് ഭൂരിപക്ഷവും എൻ.ഡി.എയ്ക്ക് 300ൽ അധികം സീറ്റുകളും പ്രവചിച്ചിരുന്നു. അതിന് സമാനമായ ഫലങ്ങളാണ് വരുന്നത്. ദേശീയ തലത്തിൽ ബി.ജെ.പി വൻമുന്നേറ്റം നടത്തുമ്പോൾ കേരളത്തിൽ കോൺഗ്രസ് നേതൃത്വത്തിലുള്ള യു.ഡി.എഫ് തിളക്കമാർന്ന വിജയമാണ് കൈവരിക്കാൻ പോകുന്നത്. സംസ്ഥാനത്ത് ഭരണം കൈയാളുന്ന എൽ.ഡി.എഫിന് കനത്ത തിരിച്ചടിയാണ് ലഭിചിരിക്കുന്നത്. ഹിന്ദി ഹൃദയഭൂമിയിലിലെല്ലാം ബി.ജെ.പിയുടെ തേരോട്ടമാണ് കാണുന്നത്. 80 സീറ്റുകളുള്ള യുപിയിൽ 50 സീറ്റിലും ബി.ജെ.പി മുന്നേറുകയാണ്. 40 സീറ്റുകളുള്ള ബിഹാറിലും 30 സീറ്റിലും ബി.ജെ.പി സഖ്യം മുന്നേറുന്നു. 29 സീറ്റുള്ള മദ്ധ്യപ്രദേശിൽ 27 സീറ്റിലും 26 സീറ്റുള്ള ഗുജറാത്തിൽ മുഴുവൻ സീറ്റിലും ബി.ജെ.പി മുന്നേറ്റം. 25 സീറ്റുള്ള രാജസ്ഥാനിൽ 22 സീറ്റിലും ബി.ജെ.പി മുന്നേറുകയാണ്.
ബി.ജെ.പി ശ്രദ്ധേയമായ നേട്ടം കൈവരിച്ചത് പശ്ചിമബംഗാളിലാണ്. മുഖ്യമന്ത്രി മമതാ ബാനർജിക്ക് കനത്ത തിരിച്ചടി നൽകിക്കൊണ്ട് മികച്ച പ്രകടനമാണ് ബി.ജെ.പി ബംഗാളിൽ കൈവരിച്ചിരിക്കുന്നത്. ആകെയുള്ള 42 സീറ്രിൽ കൂടുതൽ സീറ്റിലും ബി.ജെ.പി മുന്നേറ്രം തുടരുകയാണ്. ഡൽഹിയിലെ മുഴുവൻ സീറ്റിലും ബി.ജെ.പിയാണ് മുന്നിൽ. ആന്ധ്രപ്രദേശ്, ഒഡിഷ, അരുണാചൽപ്രദേശ്, സിക്കിം സംസ്ഥാന നിയമസഭകളിലേക്കും നടന്ന തിരഞ്ഞെടുപ്പിന്റെ ഫലങ്ങൾ പുറത്തുവരുന്നുണ്ട്. ഒഡിഷയിൽ ലോക്സഭാ സീറ്റുകളിൽ ബി.ജെ.പിയാണ് മുന്നിലെങ്കിലും സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി നവീൻ പട്നായക്കിന്റെ ബിജു ജനതാദളിനാണ് മുൻതൂക്കം ഉള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക