ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തെ തുടർന്ന് മുഖ്യമന്ത്രിസ്ഥാനം ഒഴിയാൻ ഒരുങ്ങി മമത ബാനർജി. പാർട്ടി ആവശ്യപ്പെട്ടാൽ രാജി വെക്കുമെന്നാണ് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി വ്യക്തമാക്കിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു ശേഷം നടത്തിയ ആദ്യ വാർത്താ സമ്മേളനത്തിലാണ് മമത രാജിസന്നദ്ധത അറിയിച്ചത് .
കഴിഞ്ഞ അഞ്ച് മാസങ്ങളായി ശരിയായി പ്രവർത്തിക്കാൻ കഴിഞ്ഞില്ല. ഒരു ദുർബലയായ മുഖ്യമന്ത്രിയായി. ഇത് അംഗീകരിക്കാനാവില്ല. മുഖ്യമന്ത്രിയായി തുടരാൻ ആഗ്രഹമില്ല. പാർട്ടി ചിഹ്നമാണ് വലുതെന്നും ജനങ്ങൾ ശക്തമായ നിലപാട് സ്വീകരിക്കാൻ തയാറായാൽ മാത്രമേ ഇനി അധികാരത്തിൽ തുടരുകയുള്ളെന്നും മമത വ്യക്തമാക്കി. ലോക്സഭാ തെരഞ്ഞെടുപ്പിൽ ബംഗാളിൽ തൃണമൂലിന്റെ പ്രധാന എതിരാളിയായിരുന്ന ബിജെപി വൻ മുന്നേറ്റമാണ് ഉണ്ടാക്കിയത്. സംസ്ഥാനത്തെ 42 സീറ്റിൽ 18 മണ്ഡലങ്ങളിൽ വിജയിക്കാനായി. തൃണമൂലിന് 22 സീറ്റുകൾ മാത്രമാണ് ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക