നിപ്പ എന്ന മഹാവ്യാധിയെ നിശ്ചയദാർഢ്യം കൊണ്ടുമറികടന്ന കേരളജനതയുടെ കഥ പറയുന്ന ആഷിഖ് അബു ചിത്രം വൈറസ് നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ്. ചിത്രത്തിൽ നിപ്പ ബാധിച്ച വിഷ്ണു എന്ന അഭിനയപ്രാധാന്യമുള്ള കഥാപാത്രത്തെ അവതരിപ്പിച്ച നടൻ ആസിഫ് അലി ചിത്രീകരണ വേളയിൽ ഉണ്ടായ സംഭവങ്ങളെപ്പറ്റി ഓർക്കുകയാണ്.
കോഴിക്കോട് മെഡിക്കൽ കോളേജിലെ ഐസൊലേറ്റഡ് വാർഡിൽ തന്നെയായിരുന്നു വൈറസിന്റെ ചിത്രീകരണം. സിനിമയുടെ ചിത്രീകരണം കഴിഞ്ഞിട്ട് വേണം ഇത് പബ്ലിക്കിന് തുറന്നു കൊടുക്കാൻ എന്ന് സ്റ്റാഫിലൊരാൾ പറഞ്ഞപ്പോഴാണ് അതേക്കുറിച്ച് അറിയുന്നത്. മാധ്യമങ്ങളിലൂടെ നിപ്പയെക്കുറിച്ച് അറിഞ്ഞിരുന്നുവെങ്കിലും അതിന്റെ ഭീകരത അനുഭവിച്ചിരുന്നില്ല. അത് മനസ്സിലാക്കിയാണ് ഞങ്ങൾ ഓരോരുത്തരും അഭിനയിച്ചത്. ഇടയ്ക്ക് തുമ്മലും ജലദോഷവും വന്നപ്പോൾ പോലും പേടിച്ചു. ഇതിനിടയ്ക്ക് ശ്രീനാഥ് ഭാസിക്ക് രണ്ടു തവണ പനി വന്നിരുന്നു; ആസിഫ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക